താൾ:Mangalodhayam book-10 1916.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

സന്ദേഹമില്ലവരിണങ്ങിവിളങ്ങിയെന്നാൽ
നന്ദാത്മജന്റെനയനങ്ങളൊടൊപ്പുചൊല്ലാം
നെററിത്തടത്തൊടിടയുണൊരുചന്ദ്രലേഖ
മാറ്റെത്രയെന്നുരസിനോക്കിനചാണയാവാം
മാറ്റിൻഗുണംതിവകമായിവിലസുന്നു,ശ്രദ്ധ
തെറ്റായിടുംനിടിവമമ്പിളിയായ്ഭ്രമിച്ചാൽ
ഊനംവെടിഞ്ഞുതിരുവാഭരണങ്ങൾമാന്യ
സ്ഥാനംകൊടുത്തൊരുമയോടവകീഴടങ്ങി
ആനന്ദമാരുമുടിയണിഞ്ഞഭിഷേകമേറ്റു
നൂനംകൃതാർത്ഥതപകർന്നിടുമാക്കിരീടം
ശ്രീതിങ്ങിവിങ്ങിവിലസുംതിരുമേനിതന്നീ
ലേതേതിനാണുഗുണമെന്നുഗണിച്ചിടുമ്പോൾ
ഓതാവല്ലതറിയാതെപിണഞ്ഞുപോയ
തേതാകിലുംപിഴപൊറുത്തുപുലർത്തിടേണം
ഈവണ്ണമോർത്തതിരുവിട്ടൊരുഭക്തിപൂണ്ടു
കാർവർണ്ണമന്ദിരമണഞ്ഞുകഴിഞ്ഞകാലം
ഈലന്നകഷ്ടദശയൊത്തൂനിനച്ചിടുമ്പോ
ളാവൂതകർന്നുഹൃദയംതളരുന്നുദേഹം
നാരായണൻനളിനനേത്രനിളാമണാള
നാനായബാലനളിവർണ്ണനവർണ്ണനീയൻ
നാമങ്ങീവകവെടിഞ്ഞുകിടന്നുഴന്നു
നാമത്തലൊന്നിനിരയായതുമെന്തുചെയ്യാം
അമ്മയ്ക്കൊരുമ്മ,വരുവെന്നുടെകുട്ടനല്ലേ
സമ്മാനമൊന്നുതരൂവേനിതികേട്ടുബാലൻ
ഉണ്മാനെടുത്തകരമിട്ടുകുടഞ്ഞുനീട്ടു
ന്നമ്മാതിരിക്കളികളംതെളിവേകിടാമേ.

അച്ഛന്റെകണ്ണുകളടഞ്ഞുവരുന്നുവൈദ്യ-
നുച്ചയ്ക്കുറങ്ങതുകൊച്ചുകിടാങ്ങളിത്ഥം
ഇച്ഛിച്ചിടുന്നപടിചൊൽവതുകേട്ടുമയ്യോ
മച്ചിത്തമാധിവശമായവരെശ്ശപിക്കും.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/305&oldid=164744" എന്ന താളിൽനിന്ന് ശേഖരിച്ചത്