ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാശ്ചാത്യപരിഷ്കാരം
൨൩൩
ല്ല. പ്രാണശക്തിയെ നമുക്കു നടിച്ചു കാണിപ്പാൻ കഴിയുമോ? വാസ്തവത്തിൽ,വെറും നാട്യം, ജന്മനാ സിദ്ധിച്ച ജീവിതഭാവത്തെ, നശിപ്പിച്ച് ഏതാണ്ടൊരു പ്രകാരത്തിലുള്ള മന:പ്രകൃതിയെ മററൊരു പ്രകാരത്തിലുള്ള ശരീരപ്രകൃതികൊണ്ടു മൂടിയ മട്ടിൽ മനുഷ്യസൃഷ്ടിയെ താറുമാറാക്കിക്കളയുകയാണ് ചെയ്യുന്നത്.
ഒക്കെയും പൌരസ്ത്യഭാവത്തിൽത്തന്നെയിരിക്കണമെന്നുവെച്ച് , സ്വന്തം രക്ഷയ്ക്കായി യൂറോപ്പിനെപ്പോലെ പുതിയതരം യുദ്ധസാമ്രഗ്രികൾ ശേഖരിച്ചുവെക്കേണ്ട കായ്യത്തിൽ ജപ്പാൻ ശ്രദ്ധവെക്കാതിരിക്കേണമെന്നു ഞാൻ പറയുന്നില്ല.എന്നാൽ,അതു സ്വകീയസംരക്ഷണത്തിനു പയ്യാപ്തമായുള്ള സീമയിൽനിന്ന് ഒരിക്കലും കവിഞ്ഞുപോയ്ക്കൂടാ. വാസ്തവത്തിൽ, യഥാത്ഥമായ ശക്തി ഇത്തരം ആയുധങ്ങളെസംബന്ധിച്ചതല്ലാ എന്നും, ആ ആയുധങ്ങളെ പ്രയോഗിക്കുന്നവരെ സംബന്ധിച്ചതാണെന്നും ജപ്പാൻ അറിഞ്ഞിരിക്കേണ്ടതാണ്. ആന്തരസുഖം അസ്തമിച്ചുപോയാലും അധികാരശക്തി അധ:പതിക്കരുതെന്നു കരുതി ആയുധബലത്തെ അഭിവൃദ്ധിപ്പെടുത്താൻ ആരംഭിച്ചാൽ അതിൽനിന്ന് അപരന്മാരെക്കാൾ അവനവന്നാണ് അധികം ആപത്തുണ്ടാകുകയെന്നും ആ ദേശം അറിഞ്ഞിരിക്കേണ്ടതു തന്നെ. ജീവികൾക്കൊക്കെയും എളുപ്പത്തിൽ ജീവഹാനി നേരിടുനാകയാൽ, ജീവസംരക്ഷണത്തിനു പ്രകൃതി തന്നെ വേണ്ടത്തക്ക ഏപ്പാടുകൾ ചെയ്തവെച്ചിട്ടുണ്ടു. ദൈഹികമായ സാധനങ്ങൾകൊണ്ട് ഉണ്ടാക്കപ്പെട്ട ആവരണത്തിനുള്ളിൽ ജീവനെ അടച്ചുവെച്ചിരിക്കുന്നു.അതായത്, ഈ ശരീരം ജീവന്നായ്ക്കൊണ്ടു പ്രകൃതി തന്നെ നിമ്മിച്ചു വെച്ചിട്ടുള്ള ദൃഢതമമായ ദുഗ്ഗമാണ്. കാലോചിതമായ വളച്ചയ്ക്ക തക്കവണ്ണമാണ് ശരീരഘടന. മനുഷ്യനുള്ള സവ്വബലവും ജീവനോടു സംബന്ധിച്ചുകൊണ്ടു സ്വന്തം അന്തരംഗത്തിൽത്തന്നെയാണ് അടങ്ങിയിരിക്കുന്നത് . ആയുധങ്ങളാവട്ടെ, നിജ്ജീവപദാത്ഥങ്ങൾകൊണ്ടു നിമ്മിക്കപ്പെട്ടവയാകുന്നു. പ്രകൃത്യാ സിദ്ധിച്ച രക്ഷയും ബലവുംകൊണ്ടു തൃപ്തിപ്പെടാതെ, ആയുധബലത്തെ ആശ്രയിക്കുന്ന മനുഷ്യൻ ആ ആയുധങ്ങൾകൊണ്ടുള്ള ആപത്തു തനിക്കുതന്നെ ബാധകമാവാതിരിക്കത്തക്കവണ്ണം പ്രത്യേകം സൂക്ഷിച്ചിരിക്കേണ്ടതാണ് . മനുഷ്യൻ സ്വന്തം രക്ഷയ്ക്കായി ആയുധവഗ്ഗത്തെക്കൊണ്ടു നിമ്മിച്ചിട്ടുള്ള ഇടുങ്ങിയ ആവരണത്തിനുള്ളിൽ തൻറെ ശരീരത്തെ കുടുക്കി മറച്ചുവെക്കുവാൻ ശ്രമിക്കുന്നതായാൽ, അവൻ തന്നെത്താനറിയാതെ ഒട്ടൊട്ടായി ചെയ്തുവരുന്ന ആത്മഹത്യയാണത് . മററുള്ളവയെല്ലാം തങ്ങൾക്കു കീഴ്പ്പെടുത്തിനിത്തി സവ്വാധികാരവും തങ്ങളിൽത്തന്നെ ഉറപ്പിക്കുവാൻ ആഗ്രഹിച്ചു , പലവകയായി പുതിയ പുതിയ ഭാരങ്ങൾ ഒന്നിനൊന്നു വദ്ധിപ്പിച്ചു വദ്ധിപ്പിച്ച് , ആ ഭാരമെല്ലാം തങ്ങൾ തന്നെ ചുമന്നു മനുഷ്യഭാവത്തെ ചതച്ചുകളഞ്ഞുകൊണ്ടു ഭയങ്കരമായ ആത്മഹത്യയിലേക്കാണ് പാശ്ചാത്യർ പോയിക്കൊണ്ടിരിക്കുന്നതെന്ന വാസ്തവത്തെ, ജപ്പാൻ ലോകനീതിപ്രകാശത്തിൽ നിന്നുകൊണ്ടു നോക്കിക്കണ്ടറിയേണ്ടതാണ്.
ഇപ്പോൾ ജപ്പാനിൽ നാൾക്കുനാൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.