ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം ൧൧൭
പുസ്തകം ൧൦ കർക്കടകം ലക്കം ൪ മംഗളം 'തന്തടിത്തനുവലംകരിച്ചു; മൃദുമാലകൈത്തളിരിലേന്തി, ഹാ- ഹന്ത! ലജ്ജ, വരകോമളാനനവിലോകനോച്ഛയിവമൂലമായ് പന്തടിയ്കുമളവെന്നപോ, ലിളകുമീക്ഷണത്തൊടു, വിവാഹസൽ- പ്പന്തലിൻ നടുവിൽനിന്നിടുന്നതുഹിനാദ്രിപുണ്യലതികേ! തൊഴാം. കെ. ഡബ്ളിയൂ.മാധവ മാരാർ
കവികളും ചിത്രനിർമ്മാണവും കവിയുടെ ഗുണങ്ങളിൽ മുഖ്യമായ ഒന്നു 'ചിത്രനിർമ്മാണശക്തി'യാണെന്ന് ഒ-രു പാശ്ചാത്യ പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'കവി വാക്കു കൊണ്ട് ചിത്രമെ- ഴുതുന്നു;ചിത്രകാരൻ തൂലികകൊണ്ട് കവിത ഉണ്ടാക്കുന്നു' എന്നും ഒരു വിദ്വാൻ പ്രസ്താവിച്ചിട്ടുണ്ട്. കവിതയേയും ചിത്രമെഴുത്തിനേയും 'സുകുമാര കലാവിദ്യ' കളു- ടെ കൂട്ടത്തിലാണ് കണക്കാക്കിയിട്ടുള്ളതും. അതുകൊണ്ടു കവിയുടെ ഗുണങ്ങളി- ലൊന്നു 'ചിത്രനിർമ്മാണ ശക്തിയാ'ണ് ;ചിത്രകാരനു വേണ്ടുന്ന ധർമ്മങ്ങളി- ലൊന്നു 'കവിതാനിർമ്മാണശക്തിയും' ആകുമോ ആവോ.
ഇപ്പറഞ്ഞ കവിലക്ഷണത്തിനു പാശ്ചാത്യസമ്മതമായ നിർവചനം എങ്ങിനെയാണെന്നുള്ള ഭാഗം പാശ്ചാത്യസാഹിത്യപണ്ടിതന്മാരുടെ നിരൂപ-ണത്തിന്നായി വിടുകയാണ് ഞാൻ ചെയ്യുന്നത്. എന്നാൽ, ഈ ലക്ഷണത്തെ നമ്മു-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.