൮൪
കണ്ടം തുണ്ടം വെട്ടിയതോ-പിന്നെ
കായം കായമരിഞ്ഞേതോ-പിന്നെ
കാളിക്കും കൂളിക്കും കൊടുത്തെതോ
... ... ...
അതുമറുത്തവളിങ്ങു വരുന്നെങ്കിൽ
അവളുടെ ചിലമ്പുംകൊണ്ടവൾ പോട്ടെ
.... .... .... ....
അന്നേരത്തുമോ മൊഴി പറയുന്നേതോ
നാടുവാഴുമോ തൈവമാതാവു്
തിപ്പരപ്പൂരുവാഴും തിരുനടയ്കോ-പിന്നെ
ചെല്ലുന്നല്ലോ അമ്മ മാതാവു്
.... .... .... ....
ഒന്നല്ലോ ഒന്നു മാല കെട്ട്യോ-പിന്നെ
ഓരായിരം മാല കെട്ടുന്നേതാ;
ചേരാമ്പാണ്ടിലെ തട്ടാരുമേ-പിന്നെ
പൊന്നെടുത്തങ്ങു ഒളിച്ചേതാ;
.... .... .... ....;
ഇടത്തെത്തുടയൊന്നു വിറയ്ക്കുന്നേതാ;
ഇടത്തെത്തൃക്കണ്ണു ചുവക്കുന്നേതാ
.... .... .... ....
പോവാൻപോയ ജനങ്ങളെയൊക്കെ
ചക്രംവച്ചു തടുത്തേതാ
... ... ...
കൊല്ലല്ലമ്മേ കൊല്ലല്ലേ;
അരൻതിരുമകളെ കൊല്ലല്ലേ;
എന്നെയും പൊന്നെയും ഇടതുക്കീട്ടൊരു
പൊന്നാരതൂക്കവും ഞാൻതരുവേൻ
.... .... .... ....
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.