൬൫
ഒന്നു പന്തിരാണ്ടു കാലമവനു്
തപസ്സൊഴിപ്പാൻ വശം ഇല്ലാഞ്ഞിട്ടു്
ഞാൻതന്നേ എഴുന്നള്ളിച്ചെന്ന അതോ
വാണാലും വരങ്ങളും കൊടുത്ത അതോ
മണിമന്ത്രശക്തി ചൊല്ലികൊടുത്ത അതോ
കൊല്ലുവാനും വരം കൊടുത്ത അതോ
തോററുവാനും വരം കൊടുത്ത അതോ
ആകാശത്തുമോ അല്ല ഭുമിയിൽ വച്ചോ
കൊല്ലുവാനും വരം കൊടുത്ത അതോ
ഈ വരങ്ങളുമോ ഒക്കെ വാങ്ങികൊണ്ടു്
കൈലാസത്തുമോ എങ്ങും കണ്ടതില്ല
ദാരികപുരത്തവനോ ചെന്നിരുന്നോണ്ടു്
കൈലാസത്തുമോ ഉള്ള ഗോപുരം കോട്ട
അവനുമോന്നവിടെ ചമയിച്ചല്ലൊ;
ഒംമകുണ്ഡമോ ഒന്നു കൂട്ടിയതോ
അവൻ ദശയറുത്തിട്ടങ്ങോമിച്ചതോ.
ഇരിക്കുന്നുണ്ടു് അവൻപൊരിക്കുണ്ടു്;
എരിപൊരി തട്ടി എനിക്കിരിക്കരുതു്
തിരുച്ചിടക്കിരുന്ന തേവാതികളു്
തിരുച്ചിടവേർപിരിഞ്ഞു പോയെ പോയി
അതുകൊണ്ടല്ലൊ എന്റെ പൊൻമകളു്
നിന്നെഞാനുമോയിന്നു തോറ്റിയതു്.
അതിരാദാരികന്റെ തലയറുത്തു
എന്റെ മുമ്പിൽ കാഴ്ചവയ്ക്കണങ്കിലു്
പൊന്മകൾക്കു വേണ്ടും തിരുവരങ്ങളു്
പൊന്മകൾക്കുമോ ഞാൻ തരുവതൊണ്ടു്."
"ഊതുമ്പോൾ പറക്കന്ന ദാരികനെ
കൊല്ലാനൊ അച്ഛനെന്നെ തോറ്റിയത്?
കേൾക്കയല്ലോ എന്റെ നല്ലച്ഛനു്
പോരിനായിട്ടു ഞങ്ങൾ പോയ്പരട്ടോ?
"കേൾക്കയല്ലോ എന്റെ പൊൻമകളേ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.