താൾ:Malayalathile Pazhaya pattukal 1917.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരാതുടൻമൃത്യു ഭവിച്ചീടുന്നു
കാണികളും ദിവ്യാംഗനമാർകളും
കൺകൊള്ളാതവന്നു നിരന്നീടുന്നു
ചങ്ങാതികൾ വീണങ്ങിഴഞ്ഞീടുന്നു
പാപമെന്നചൊല്ലിയടുത്തീടുന്നു
കണ്ഠമതിലമ്പു തറച്ചീടുന്നു.
കാണാതിണങ്ങന്മാർ തിരിച്ചീടുന്നു
ചാകാതവരോടിയൊളിച്ചീടുന്നു
തണ്ണീർകുടിയാതെ തളർന്നീടുന്നു
കണ്ണീർപൊഴിച്ചൊട്ടു കരഞ്ഞീടുന്നു
നാനാജനംകണ്ടു ഭ്രമിച്ചീടുന്നു
നാരായണായെന്നു ജപിച്ചീടുന്നു
മത്തവാരണത്തിന്നമ്പുകൾകൊണ്ടു
പെട്ടപാടുകളങ്ങെന്തുചൊല്ലുന്നു.
കാണികളുംകണ്ടു വിറച്ചുപാരം
ക്ഷോണീതലംമെല്ലെ കുലുങ്ങീടുന്നു
ക്രുളിക്കുട്ടമാർത്തുവിളിച്ചീടുന്നു.
കാളിരുധിരത്തിൽ പുളച്ചീടുന്നു
ചക്രമേററുഗളം തെറിച്ചീടുന്നു
വിക്രകൾ പെട്ടെന്നടുത്തീടുന്നു
വിദ്ദ്യഗ്രഹിച്ചുള്ളോർ തടുത്തീടുന്നു
ഉൾക്കരുത്തുകൊണ്ടങ്ങടുത്തീടുന്നു
ഭീമൻഗദകൊണ്ടങ്ങൊടുക്കീടുന്നു
വാജികളെക്കൊന്നു മുടിച്ചീടുന്നു
വാശികളോരേന്നെ പറഞ്ഞീടുന്നു
നാകലോകത്തേയ്ക്കങ്ങയച്ചീടുന്നു
അപ്പോളഭിമന്യുവതികോപത്താൽ
കെല്പേറിടും വീരകേസരിപോലെ
വില്ലാളിവീരന്മാരുടെ കൂട്ടത്തിൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/69&oldid=164325" എന്ന താളിൽനിന്ന് ശേഖരിച്ചത്