220 അഞ്ചാംപാഠപുസ്തകം.
പാഠം ൪൨. ജേംസ് ഗാർഫീൽഡ് (മൂന്നാം ഭാഗം).
ജേംസ് ഇങ്ങനെ കഷ്ടപ്പെട്ടു പഠിച്ചുകൊണ്ടിരുന്ന
കാലത്തു് ഐക്യനാടുകളിൽ വലുതായ ഒരു അന്തശഛിദ്രത്തി- ന്റെ ചിഹ്നങ്ങൾ ഉണ്ടായി. അവ അടിമവ്യാപാരകാർയ്യം സംബന്ധിച്ചായിരുന്നു. അടിമവ്യാപാരം പാടില്ലെന്നു് ഒരു ഭാഗക്കാരും വേണ്ടതാണെന്നു മറെറാരു ഭാഗക്കാരും തമ്മിൽ തർക്കിച്ചിട്ടു് പ്രജകൾ എല്ലാവരും രണ്ടു കക്ഷികളായി പിരി- ഞ്ഞു. ജേംസിന്റെ അഭിപ്രായം അടിമവ്യാപാരം പാ- ടില്ലെന്നായിരുന്നു. ഒരിക്കൽ അദ്ദേഹം അടിമവ്യാപാരത്തി- ന്റെ ദോഷങ്ങളെപ്പററി പ്രബലമായും യുക്തിപൂർവമായും പ്രസംഗിച്ചതു കേട്ടുകൊണ്ടിരുന്ന ഒരുത്തൻ "ഇവന്റെ പ്ര- സംഗങ്ങൾ ഇനിയും ലോകർ കേൾക്കും : ഇവൻ അടിമവ്യാ- പാരത്തിന് നല്ല കൊട്ടു കൊടുക്കും" എന്നു പറഞ്ഞു. ൧൮൫ന്നൽ അദ്ദേഹം ഉല്കൃഷ്ട വിദ്യാഭ്യാസം പൂർത്തിയാക്കി പരീക്ഷയിൽ ഒന്നാമനായി ജയിച്ച് സകല സമ്മാനങ്ങളും വാങ്ങി സ്വഗൃഹത്തിലേയ്ക്കു പോയി.
അധികം " താമസിയാതെ ജേംസിനെ "ഹീറാം ഇൻ-
സ്ററ്യൂട്ടു്" എന്ന വിദ്യാലയത്തിൽ പുരാതനഭാഷകളെയും അവയിലുള്ള ഗ്രന്ഥങ്ങളെയും പററി പ്രസംഗിക്കുന്നതിനു് ഒരു ഉപാധ്യായനായി നിയമിച്ചു് ഉത്തരവു വന്നു. അദ്ദേഹം സന്തോഷത്തോടെ ആ ഉദ്യോഗം കയ്യേററു. അദ്ദേഹം അധ്യാപകനായിരുന്നു് ശിഷ്യന്മാരെ സ്നേഹപൂർവം പഠിപ്പി- ച്ചതിനാൽ അവർ അദ്ദേഹത്തോടു് അസാധാരണമായ ഭയഭക്തിവിശ്വാസത്തോടുകൂടിവർത്തിച്ചു. ഇപ്രകാരം ശിഷ്യ- ന്മാർക്കു ജ്ഞാനദാനം ചെയ്തു് അവരുടെ ഭക്തിയെയും
മേലുദ്യാഗസ്ഥന്മാരുടെ അഭിനന്ദനത്തെയും മനസ്സാക്ഷി-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.