താൾ:Malayalam Fifth Reader 1918.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നദ്യൈമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു മെത്രയും ചഞ്ചലമാലയസംഗമം ലക്ഷ്മിയും മസ്ഥുരയല്ലോ മനുയ്യർക്കു നില്ക്കുമോ യൗവനവും,പുനരദ്ധവം സ്വപ്നസമാനം കളത്രസുഖം നൃണാ മല്പമായുസ്സും നിരൂപിക്ക ലക്ഷ്മ​ണ. രാഗാദിസങ്കലമായുള്ള സംസാര- മാകാ,നിരൂപിക്കിൽ സ്വപ്നതുല്യം,സഖേ! ഓർക്ക ഗന്ധർവനഗരസമ്മതിൽ മൂർഖന്മാർ നിത്യമനുവർത്തിച്ചീടുന്നു. ആദിത്യദേവനുദിച്ചിതു വേഗേന യാതഃപതിയിൽ മറഞ്ഞിതു സത്വരം: നിദ്രയും വന്നിതു പിന്നെയും ഭാസ്കരൻ ഇത്ഥം മതിഭ്രമ്മുള്ളോരു ജന്തുക്കൾ ചിത്തേ വിചാരിപ്പതില്ല കാലാന്തരം. ആയുസ്സു പോകുന്നതേതുമറിവീല മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ. വാർദ്ധർക്യമോടു ജരാനരയും പൂണ്ടു ചീർത്ത മോഹേന മരിക്കുന്നിതു ചിലർ. നേത്രേന്ദ്രയംകൊണ്ടു കണ്ടിരിക്കേ പുന- രോർത്തറിയുന്നീല മായതൻ വൈഭവം. ഇപ്പോളിതു പകൽ ,പല്പാടരാത്രിയും, പില്പാട പിന്നെപ്പകലുനുണ്ടായവരും. ഇപ്രകാരം നിരൂകിച്ചു മൂഢാത്മാക്കൾ

ചിൽപുരുഷൻ ഗതിയേതുമറിയാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/179&oldid=163428" എന്ന താളിൽനിന്ന് ശേഖരിച്ചത്