148 നാലാം പാഠപുസ്തകം. ണ്; അതുകൊണ്ടു് ആരെ ഞാൻ തൊടുന്നോ അയാൾ എന്തിനും മിടുക്കനായിരിക്കും. അധികം കരുതലും ആലോ ചനയും കൂടാതെ പ്രവർത്തിക്കുന്നതു ഫലസിദ്ധിക്കു പല പ്പോഴും കാരണമായി കാണുന്നുണ്ടു്. പ്രായമായവ അ പകടം സംഭവിക്കുന്ന ദുഘടങ്ങളിൽ കുട്ടികൾക്ക് ഒരബദ്ധവും പിണയുന്നില്ല. ഒരു ബാലൻ കണ്ണും മൂക്കും നോക്കാതെ ചാടുന്നു; അവന് ഒരു അപകടവും പറ്റുന്നില്ല. പ്രായ മായ ഒരുവനാകട്ടെ, അങ്ങനെ ചെയ്യുന്നതിൽ വരാവുന്ന ദുഘടങ്ങളെ ചിന്തിക്കുന്നു ; ബാല്യത്തിൽ തനിക്കു ബലമാ യിരുന്ന ദൈവാധീനത്തിന്റെ കുറവിനെ ആലോചിച്ചു അവൻ ശോചിക്കുന്നു. യക്ഷികൾക്കും ദുദ്ദേവതകൾക്കും വളരെ ആളുകളെ കണ്ടു ചിലരോടു് പ്രത്യേകമായിട്ടേ ഇണങ്ങൂ. ചില അത്ഭുതവിദ്യകൾക്കും മന്ത്രവാദങ്ങൾക്കും മറ്റുമുള്ള ശക്തി കിട്ടുന്നുള്ളു. ഇന്നവർ ഭാഗ്യകാരികളാണ് ഇന്ന ദിവസം സമു ഹുത്തമാണ് എന്നുള്ള വിശ്വാസം ഇന്നുമിന്നലെയും ഉള്ള തല്ല . പക്ഷേ ഈ മുത്തങ്ങളും മന്ത്രവാദങ്ങളുമല്ല ലോക ത്തിലുള്ള മഹാകായങ്ങൾ നടത്തിയിട്ടുള്ളത്. പ്രകൃതിയുടെ പക്കൽനിന്നും പ്രതിഫലം കൂടാതെ ഗുണ ങ്ങളെ സമ്പാദിക്കുന്നതിനാണു് മനുഷ്യൻ സദാ രന്ധ്ര പ്രതീക്ഷിയായിരിക്കുന്നതു്. പ്രകൃതിയിൽ അസാമാന്യകം ളായ ശക്തികൾ ഉണ്ടെന്നുള്ളതിനു ലക്ഷ്യം വളരെ ഉണ്ടു് . അവയെ കൈക്കലാക്കിയാൽ കൊള്ളാമെന്നുള്ള ദുരാഗ്രഹവും മനുഷ്യന് അല്പമല്ല. പക്ഷെ, നല്ല വണ്ണം പരീക്ഷിച്ചതിനു് മേലല്ലാതെ ഈശ്വരൻ അവയെ മനസ്സിലാക്കി കൊടുക്ക യില്ല. എന്തെന്നാൽ, ഒരധികാരം കൊടുക്കുന്നതിനു മുമ്പിൽ അതു ശരിയായി ഉപയോഗിക്കുന്നതിനുള്ള ജ്ഞാനം ഉണ്ടോ എന്നു നിണ്ണയിക്കണം. മന്ത്രവാദം മുതലായ രഹസ്യകൃത
താൾ:Malayala Nalam Padapusthakam 1918.pdf/152
ദൃശ്യരൂപം