ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്ധവിശ്വാസം ഒന്നാം ഭാഗം). 141 അവരിലും ചിലർ ജ്ഞാനമുള്ള വരായി കാണുന്നുണ്ടു്. മിക്ക വരും അപ്രകാരമല്ല. തങ്ങളുടെ സ്ഥിതി അറിയാൻ അവ ശക്തിയുണ്ടായിരുന്നെങ്കിൽ, അവർ നിസ്സംശയമായി ആത്മ ഹത്യ ചെയ്തേനെ എന്നു തോന്നിപ്പോകുന്നു. സ്വപ്നങ്ങൾക്കും ഒരുവക സത്യമുണ്ടു്. യുക്തിയുടെ കണ്ണിൽ മണ്ണു വാരിയിടുന്നവയാണെങ്കിലും, അവയ്ക്കും ഒരു ന്യായമില്ലാതില്ല. അവ നമ്മുടെ ബുദ്ധിയെ ഒന്നു കവി ഞ്ഞു നില്ക്കുന്നു. ജാഗ്രദവസ്ഥയിൽ അനുഭവത്തിൽ വരാത്ത തായ അനേക വിചാരപരമ്പരയെ അവ സൂചിപ്പിക്കുന്നു. അവയ്ക്കും നമുക്കും യാതൊരു സംബന്ധവും ഇല്ലെന്നു തോ ന്നുന്നു എങ്കിലും, നമ്മുടെ ആത്മജ്ഞാനം അപ്പോൾ തീരെ ഇല്ലാതില്ല. ഒരുവിധം നോക്കുമ്പോൾ സ്വപ്നം നമുക്ക് അതീന്ദ്രിയജ്ഞാനത്തെ തരുന്നുവെന്നു പറയാം. എൻറ സ്വപ്നങ്ങൾ ആത്മീയമല്ല; പരകീയമാണോ? അതുമല്ല; സ്വപ്നങ്ങൾ എല്ലാം മനഃകല്പിതങ്ങൾ ആ രണ്ടു മാണു്. ണെന്നു നാം പറയാറുണ്ടു്. എന്നാൽ അവ കൂട്ടത്തിൽ നിന്നു പിണങ്ങിനില്ക്കുന്ന പട്ടാളക്കാരെപ്പോലെ സ്വാമിയെ ആക്രമിക്കുന്നു. എല്ലാ പ്രവൃത്തിയും, വിചാരവും, കാരണം വും ഇരുതലമൂരികളാണെന്നു് ഇതുകൊണ്ട് അറിയണം. പ്രവൃത്തിനവൃത്തിശക്തികൾ ഒന്നിൽ തന്നെ അടങ്ങിയിരി ക്കുന്നു. ജ്ഞാനാതീതമായ ഏതോ ഒരു ശക്തിയിൽനിന്ന് നമുക്കു ചിലപ്പോൾ സ്വപ്നത്തിൽ മുന്നറിവുകൾ സിദ്ധിക്കുന്നു. നമ്മുടെ ജീവിതകാലത്തിൽ ഇങ്ങനെ ഒന്നുരണ്ടനുഭവങ്ങൾ എങ്കിലും ഉണ്ടാകാതെ ഇരിക്കയില്ല. അപ്പോൾ ഈ പ്രാ പഞ്ചികബന്ധനത്തെ വിട്ട് ഒന്നുയർന്നപോലെ നമുക്കു തോന്നുന്നു. സ്വപ്നങ്ങൾ ഇങ്ങനെ വരാൻ പോകുന്നതിനെ കുറിക്കുന്നതായി പലക്കും അനുഭവപ്പെട്ടിട്ടുണ്ടു്. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/145&oldid=224024" എന്ന താളിൽനിന്ന് ശേഖരിച്ചത്