താൾ:Malabhari 1920.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൯

ന്ത്രരായി പ്രശംസിക്കുന്നതു കേൾക്കുന്നതിന്മീതെ ആഹ്ലാദകരമായി മറ്റൊന്നില്ല. മലബാറിയാവട്ടെ, അത്തരം സ്തുതികളിൽ നിന്നു് ദുരെയകന്നുനിൽക്കയാണു് ചെയ്തതു്. ക്ലേശമൊട്ടുമില്ലാത്ത നിർബാധ സ്ഥിതിയിൽ വിശ്രമിച്ചുകഴിയേണമെന്നു് അദ്ദേഹം ആഗ്രഹിച്ചിട്ടേയില്ല. തന്റെ ശുഭകർമ്മങ്ങളാൽ സ്വയമേവാഗതയായ കീർത്തിവരാംഗിയെ അദ്ദേഹത്തിനു് ഗത്യന്തരമില്ലായ്കയാൽ പരിഗ്രഹിക്കേണ്ടി വന്നുപോയിയെന്നേയുള്ളു. സ്വന്തം (ദൃശ്യ) കുടുംബിനിഅസാധാരണമായ ഒരു സിദ്ധിയാണെന്നു് യുവകാമുകന്മാരല്ലാത്തവരാരും കരുതാറില്ലെന്നിരിക്കെ, നിഷ്കാമ കർമ്മയോഗിയായ മലബാറിക്കു് (അദൃശ്യ) കുടുംബിനിയായിത്തീർന്ന കീർത്തിയെക്കുറിച്ചു്, പ്രത്യേകതയൊന്നുമുണ്ടാകാതിരുന്നതിൽ അത്ഭുതപ്പെടുവാനില്ലല്ലൊ. അധികാരപ്രതാപവും ചിത്ത വൈഭവുമെല്ലാം അദ്ദേഹത്തിനു, ശുഷ്കതൃണം പോലെയാണു് തോന്നിയതു. തന്റെ മുമ്പിൽ സ്വയം വന്നുചേർന്നുകൊണ്ടിരുന്ന സുഖ ധനയശസ്സുകളെയെല്ലാം തള്ളിത്തള്ളിയകറ്റി, വെറും സാധാരണനെപ്പോലെ ജീവിക്കുവാൻ അദ്ദേഹം ശ്രമിച്ചു. സ്വന്തം പുസ്തകങ്ങൾ വഴിയായും മറ്റും ഒട്ടൊട്ടു കിട്ടിക്കൊണ്ടിരുന്ന പണംതന്നെ പൊതുകാര്യത്തിലേക്കാണു് അധികവും ചെലവുചെയ്തിരിക്കുന്നതു്. സമ്പാദ്യം തുച്ഛമായിരുന്നിട്ടും, തികഞ്ഞ പരിതൃപ്തിയോടുകൂടി അ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/128&oldid=149549" എന്ന താളിൽനിന്ന് ശേഖരിച്ചത്