ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
==അഞ്ചാമങ്കം== ൨൪൩
രണ്ടാമൻ - സലീമിനു രണ്ടു ചവിട്ടു കൊടുത്തതിനു ശേഷം അദ്ദേഹം ഉറക്കെ--”സലീം ! ഞാൻ ശക്തസിംഹനാണ്. നോക്കൂ, ഞാൻ തന്റെ കടം തീർത്തു, ഇതു പലിശയും" എന്നു പറഞ്ഞു രണ്ടു ചവിട്ടു കൂടി ചവിട്ടി. ഒന്നാംദർശ – വലിയ ധൈര്യം തന്നെ! രണ്ടാംദർശ – ശക്തസിംഹൻ മരിച്ചുവോ? ഒന്നാമൻ -ഉവ്വ്. മൂന്നാമൻ - അദ്ദേഹത്തെ ദഹിപ്പിക്കുകയോ, കുഴിച്ചിടുകയോ ചെയ്യുന്നതെന്നു പോയി നോക്കുക. (എല്ലാവരും പോകുന്നു) ----------------------------------- ===രംഗം 8=== ------------
സ്ഥാനം – പിത്തോരിനു സമീപമുള്ള കാട്. സമയം --- സന്ധ്യ. [പ്രതാപസിംഹൻ മൃത്യുശയ്യയിൽ കിടക്കുന്നു.പുരോഭാഗത്തു വൈദ്യരാജനും രജപുത്ര സർദാരും, പൃത്ഥ്വിരാജനും, അമരസിംഹനും നിൽക്കുന്നു.] പ്രതാപൻ – പൃത്ഥ്വിരാജൻ! ഇതും അനുഭവിക്കേണ്ടി വന്നു! എനിക്കു സമ്രാട്ടിന്റേയും കൃപാപാത്രമാകേണ്ടിവന്നു! പൃത്ഥ്വി – ഇത് അദ്ദേഹത്തിന്റെ കൃപയല്ല, ഭക്തിയാണു്.
പ്രതാപ - നിരർത്ഥകമായ വാക്കുകൾ കൊണ്ടെന്താണു പ്രയോജനം? ഭക്തി എന്ന പദത്തിന്റെ താല്പര്യമെന്താണ്; ഇതു കൃപയാണ്- ഞാനിപ്പോൾ ഭാഗ്യഹീനനും, ദുർബലനും,പീഡിതനും ദു:ഖിതനുമാകുന്നതുകൊണ്ടു സമ്രാട്ട് എന്നോടെതിർക്കുന്നില്ല. മരണസമയത്ത് ഇപ്രകാരമുള്ള വാക്കുകളും കേൾക്കേണ്ടിവന്നു! ഓഹോ! ഗോവിന്ദസിംഹാ!

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.