അഞ്ചാമങ്കം ൨൧൩ ശക്ത-പോകുക; അശ്വങ്ങൾ തയ്യാറുണ്ടു്.
(ഇരുവരും അവിടേനിന്നു താഴത്തിറക്കുന്നു.അണിയറയിൽ യുദ്ധകോലാഹലം മുഴങ്ങുന്നു ദുർഗ്ഗാദധൃകഷൻ മതിലിനു താഴെ ചെല്ലുന്നും.)
ദുർഗ്ഗാ-യുദ്ധം ആരംഭിച്ചു. ജയം നെടുന്നതിനു് ഒരു ഉപായവും കാണമാനില്ല. എതിരുഭാഗത്തു പതിനായിരം രജപുത്രന്മാർ മാത്രം! എന്തൊരു കോലാഹലം! എന്തൊരു ഭീഷണഗർജജനം
(അണിയറയിൽ “ റാണാപ്രതാപസിംഹൻ ജയിക്കട്ടെ” എന്നു മുറവിളി കേൾക്കുന്നു.)
ദുർഗ്ഗാ-(ആശ്ചര്യത്തോടെ) ഇതെന്താണ്? (അണിയറയിൽ വീണ്ടും “റാണാപ്രതാപസിംഹൻ ജയിക്കട്ടെ” എന്നുള്ള ശബദം ക്കേൾക്കുന്നു.) ദുർഗ്ഗാ-ആവു, ഇനി ഭയപ്പെടാനില്ല. റാണാതിരുമനസ്സു കൊണ്ടു ദുർഗ്ഗാത്തെ രക്ഷിക്കുന്നതിനു സൈന്യസമേതം വന്നിട്ടുണ്ട്. ഇനി പേടിക്കേണ്ടാ.(പോകുന്നു) രംഗം3. സ്ഥാനം-ദുർഗ്ഗത്തിൻറെ സമീപമുത്തുള്ള പോർക്കളം – പ്രതാപസിംഹൻറെ കുടാരം.
സമയം-സന്ധ്യ. (പ്രതാപസിംഹൻ,ഗോവിന്ദസിംഹൻ,പൃത്ഥ്വിരാ ജൻ എന്നിവർ ആയുധപാണികളയി നിൽക്കുന്നു) പ്രതാപ-ഇതെല്ലാം ദേവിയുടെ പ്രസാദംതന്നെ. പൃത്ഥ്വി-മഹാബാത്തുഖാൻകൂടി തടവുകാരനായല്ലൊ ഗോവിന്ദ-എണ്ണായരം മുഗൾസൈന്യം നശിച്ചപോയി. പ്രതാപ-ഗോവിന്ദസിംഹാ,മഹാബത്തിനെ ഇങ്ങോട്ടു കൊണ്ടുവരൂ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.