താൾ:Kshathra prabhavam 1928.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷത്രപ്രവാഹം

  പരിദ്രമത്തോടെ രേവ പ്രവേശിക്കുന്നു രേവ കൈരണ്ടും ഉയർത്തിക്കൊണ്ട് ഇരുവരുടെയും മധ്യത്തിൽ നിൽക്കുന്നു മതിയാക്കൂ മതിയാക്കൂ ഇത് ഗ്രഹമാണ് രണാങ്കണമല്ല (രേവയുടെ രുപ്രലാവണ്യം കണ്ടുപരിഭ്രമിച്ച സലീമിന്റെ ഹസ്തത്തിൽ നിന്ന് വാൾ വീഴുന്നു, അദ്ദേഹം അൽപ്പ നേരം  കൈകൊണേട് കണ്ണുപ്പൊത്തി നിൽക്കുന്നു കണ്ണുതുറന്നപ്പോ രേവയെ പുരോഭാഗത്തു കാൺമാനില്ല സലീം ആശ്ചര്യത്തോടെ   ഹൈ അവൾ ആരാണ് മാനുഷിയോ ദേവിയോ?
             രംഗം 7

സ്ഥാനം ഉദയപുരത്തിലുള്ള ഒരു പർവതഗുഹയുടെ പുരോഭാഗം

              സമയം  സന്ധ്യ
പ്രതാപസിംഹൻ തനിയെ നിൽക്കുന്നു   , പ്രതാപ കോമളമീരവും കൈവിട്ടുപോയി ധൂർമടി ഗോഗംഡാ എന്നീ കോട്ടകളും ശത്രുക്കൾ കരസ്ഥമാക്കികഴിഞ്ഞു. ഉദയപുരം മഹാബത്തുകാരുടെ അധീനത്തൽപെട്ടു എല്ലാം നശിച്ചുപോയെങ്കിലും അവയെ പറ്റിയുള്ള ദു;ഖം മാത്രം ശേഷിപ്പുണ്ട് ‌

ഒരു കാലത്തു കൈമോശം വന്നതെല്ലാം മറ്റൊരു കാലത്തു വീണ്ടെടുക്കാൻ സാധിച്ചേക്കാം പക്ഷേ മാനം! മോഹിദാസ് ! ഹൽദിഘാട്ടിയുദ്ദാങ്കണത്തിൽ വെച്ചു ദേഹവിയോഗം സംഭവിച്ചവരായ നിങ്ങളിരുവരെയും പുനർജ്ജീവിപ്പിക്കുന്നതിന് ഒരിക്കലും സാധിക്കുകയില്ലല്ലോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/166&oldid=162680" എന്ന താളിൽനിന്ന് ശേഖരിച്ചത്