ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൩൦ ക്ഷത്രപ്രഭാവം
മേഹർ _ നിങ്ങൾക്കുകഠിനമായ രോഗമാണെന്നു കാണി
കൾ വിശ്വസിക്കത്തക്കവണ്ണം അനങ്ങാതെ കിടക്ക ണം . ഇപ്പോൾ പ്രാണൻ പോകുമെന്നു് അവർക്കു തോ ന്നണം. വൈദ്യന്മാരും ഹക്കീംമാരും വന്നാലും നിങ്ങ ളുടെ രോഗത്തിനു യാതൊരാശ്വാസവുമുണ്ടാകരുതു്. ഇവരെക്കൊണ്ടൊന്നും ഇവളുടെ ദീനം മാറ്റുന്നതിനു സാധിക്കുകയില്ലെന്നും; ഇതിനെ ദൂരീകരിക്കുന്നതിനുള്ള മന്ത്രം ശക്തസിംഹനു മാത്രമേ അറിഞ്ഞുകൂടുവെന്നും ഞാൻ സലീമിനോടു പറയാം . പിന്നെ ശക്തസിംഹ നെ കൂട്ടിക്കൊണ്ടു വരികയായി . അദ്ദേഹം വന്നു മ ന്ത്രംജപിച്ചു നിങ്ങളുടെ ദീനമെല്ലാം സുഖമാക്കിത്ത രും . അദ്ദേഹം നിങ്ങളെ വിവാഹവും ചെയ്യും. നേര മ്പോക്കിന്റെ ലഹളതന്നെ , അതിനുശേഷം _ കളി അവസാനിക്കുകയും ചെയ്യും!
ദൌളത്തു് _ ജ്യേഷ്ഠത്തീ , ഞാൻ എന്തുതന്നെ തെറ്റുചെ
യ്താലും എനിക്കെന്തുതന്നെ വിഡ്ഢിത്തം പിണഞ്ഞാ ലും ഞാൻ നിങ്ങളുടെ അനുജത്തിതന്നെയല്ലേ ? (കര യുന്നു) മേഹർ _ ഹൈ ! കരയുകയോ ? ഹൈ കരയരുതു് . എ ന്റെ നേരെ നോക്കൂ, ഛേ കരയരുതു്. ഭയപ്പെടാനൊ നുമില്ല . സമാധാനപ്പെട്ടുകൊള്ളു . ഞാൻ ശക്തസിംഹ നെ രക്ഷിച്ചുകൊള്ളാം . എനിക്കദ്ദേഹത്തെ രക്ഷിക്കുന്ന തിനു സാധിക്കുകയില്ലെങ്കിൽ ഞാനിപ്പോൾ നേര മ്പോക്കു പറയുമോ ? ഇതിൽ നിങ്ങൾക്കൊരു തെറ്റു മില്ല . ഞാനാണു് തെറ്റുകാരി . നിങ്ങളിരുവരേയും പ രിചയമാക്കിയതു ഞാനാണു് . നിങ്ങളുടെ അനുരാഗാ ഗ്നിയെ ആഹുതികൊണ്ടു ഉജ്ജ്വലിപ്പിച്ചു ഗൃഹത്തിനു തന്നെ നാശം സംഭവിക്കത്തക്ക സ്ഥിതിയിലാക്കിത്തീ ർത്തതും എന്റെ ഒരുത്തിയുടെ പണിയാണു് . ഞാൻ
ശക്തസിംഹനെ രക്ഷിക്കുമെന്നു മാത്രമല്ലാ , അദ്ദേഹ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.