ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨൮ ക്ഷത്രപ്രഭാവം
ദൌളത്തു്_ _ അദ്ദേഹത്തിന്റെ പ്രാണനെ രക്ഷിക്കുന്നതി
നു യാതൊരുപായവുമില്ലെന്നുണ്ടോ?
മേഹർ_ _(വളരെ ഗൌരവത്തിൽ തല കുലുക്കിക്കൊണ്ടു്)
എന്റെ പ്രാണനെ ത്യജിക്കുകയല്ലാതെ മറ്റൊരു ഉ പായവുമില്ല ! അതു നിങ്ങൾതന്നെ നിശ്ചയമായും ചെയ്യും . അല്ലാതെ മറ്റൊരു ഉപായവും എനിക്കു തോന്നുന്നില്ല നോക്കൂ, ഒരു കാർയ്യം വേണം . നിങ്ങൾ ജീവനെ കളയുന്നപക്ഷം പേരു അല്പകാലത്തേക്കെങ്കി ലും നിലനില്ക്കത്തക്ക വിധത്തിലായാൽ തരക്കേടില്ല.
ദൌളത്തു_ _അതെങ്ങനെയാണ്? മേഹർ_ _ നിങ്ങൾ വിശേഷമായി അലങ്കരിച്ചിട്ടുള്ള നി
ങ്ങളുടെ മുറിയിലുള്ള വില്ലീസ്സുമെത്തമേലിരുന്നു, മു മ്പിൽ ഒരൊന്നാന്തരം മേശവെച്ചു് അതിനെ ഒരു ക സവുവസ്ത്രംകൊണ്ടുമൂടി , അതിന്മേൽ നാനാരത്നങ്ങൾ പതിച്ചിട്ടുള്ള ഒരു കോപ്പവെക്കണം . അതിനകത്തു വിഷവുമുണ്ടായിരിക്കണമെന്നു പറയാനില്ലല്ലൊ . മന സ്സിലായില്ലേ? ആ കോപ്പയെ ഈ ധവളമായ കൈ കൊണ്ടെടുത്തു് ഒന്നാന്തരമായ ഒരു ശ്ലോകം ചൊല്ലി ക്കൊണ്ടു തൊണ്ടിപ്പഴത്തിന്റെ കാന്തിയെ വെല്ലുന്ന ചുണ്ടുകളുടെ ഇടയിൽ വക്കണം. അല്പംപോലും പു റത്തു പോകാത്ത വിധത്തിൽ വായിൽവച്ചതിനുശേ ഷം കയ്യിൽ ഒരു വീണയെടുത്തു ശക്തസിംഹനെ സ്മ രിച്ചുകൊണ്ടു മധ്യമതാളം 'സിന്ധുഖമ്മാച് ' രാഗി ണിയിൽ ഒരു കീർത്തനം പാടണം. പിന്നീടു് അതു മു ഴുവൻ കുടിച്ചു് അവിടെത്തന്നെ ഇരുന്നു മരിക്കണം. നോക്കൂ , കയ്യും കാലും മറ്റുമിട്ടടിക്കരുതു്. ഈ തര ത്തിൽ പ്രാണത്യാഗം ചെയ്യുന്നപക്ഷം കുറച്ചു ദിവസ ത്തേക്കെങ്കിലും നിങ്ങളുടെ കീർത്തി ലോകത്തിൽ നില നിന്നേക്കാം . നിങ്ങളുടെ ഛായയെടുക്കുന്നതിനുപുറമെ ഭാവിലോകത്തിനു നാടകമോ നോവലോ എഴുതുന്നതി
നുള്ള സാമഗ്രിയുമായി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.