ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨൪ ക്ഷത്രപ്രഭാവം
പ്രാണനിൽ കൊതിയുണ്ടെങ്കിൽ ഞാൻ സ്വേച്ഛയാ യി മുഗളന്മാരുടെ കൂടാരത്തിലേയ്ക്ക മടങ്ങിവരുമോ? സ ത്യം പറഞ്ഞാൽ മുഗളന്മരെനിക്കു മാപ്പുതരുമെന്നാ ശിച്ചുകൊണ്ടല്ലാ ഞാൻ മടങ്ങിവരുന്നതു്. വളരെ നാ ളോളം മുഗളന്മാരുമായി സഹവസിച്ചതുകൊണ്ടു് എ നിക്കു് അവരെ നല്ല പരിചയമായി. ആൿബർ ചക്ര വർത്തിയെപ്പോലും ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു. അ ദ്ദേഹം വലിയ കൌശലക്കാരനും അവിവേകിയും ക പടരാജനീതിതന്ത്രജ്ഞനുമാണു് . അങ്ങോ? _ അങ്ങു ബുദ്ധിശൂന്യനും മൂർഖനും ദ്രോഹിയും രക്തപാനത്തെ ഇച്ഛിക്കുന്ന പിശാചുമാണു്!
പൃത്ഥ്വി_ ( കരുണാഭരദൃഷ്ടിയോടെ ശക്തസിംഹനെ
നോക്കുന്നു.)
സലീം_താൻ ഗൃഹത്തിൽനിന്നു പുറത്താക്കപ്പെട്ടവനും
മുഗളന്മാരുടെ എച്ചിൽ നക്കുന്നവനുമായ തെണ്ടിനാ യായണു് _ കണ്ണു ചുകപ്പിച്ചുകൊള്ളു ! ചതിയന്റെ ശി ക്ഷ മരണമാണ്, പക്ഷേ അതിനുമുമ്പിൽ ഈ ചവിട്ടും വാങ്ങിച്ചുകൊണ്ടുപോ ! _ (ചവിട്ടുന്നു) ഇയ്യാളെ തട വിൽ കൊണ്ടുപോയാക്കൂ ! നാളെ പ്രഭാതത്തിൽത ന്നെ ഇയാളെ നായാട്ടുനായ്ക്കളുടെ മുമ്പിലിട്ടു കൊടു ക്കണം. (പോകുന്നു)
ശക്ത _ അല്പനേരത്തേയ്ക്കു വല്ലതും ഈ കയ്യാമം ഒന്നു
തുറന്നുതരുമോ? പിന്നെ എന്തൊരു ശിക്ഷ ലഭിച്ചാലും എനിക്കു വിരോധമില്ല. ഒരു പ്രാവശ്യമെങ്കിലും ഒന്നു തുറന്നുതരണേ!
പൃത്ഥ്വി_( വീണ്ടും കരുണാപൂർണ്ണദൃഷ്ടിയോടെ ശക്തസിം
ഹനെ നോക്കുന്നു.) (ശക്തസിംഹൻ തന്നെത്താൻ ബന്ധനത്തിൽനി ന്നു വേർപെടുന്നതിനു ശ്രമിക്കുന്നു. തത്സമയം ശിപായ
മാർ അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോകുന്നു.)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.