താൾ:Kshathra prabhavam 1928.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൨ ക്ഷത്രപ്രഭാവം

 പസിംഹന്റെ     ഇതരപുരുഷസാധാരണമായ     ശൌ
 ർയ്യം നോക്കൂ!  പ്രതാപം!  അങ്ങുധന്യൻതന്നെ.   ഇന്നു
 ഞാൻ    എന്റെ   സ്വന്തം   കണ്ണുകൊണ്ടു്    അങ്ങയുടെ
 അമാനുഷമായ  പരാക്രമം  കണ്ടു    വാസ്തവത്തിൽ  അ
 ങ്ങുന്നു്  എന്റെ  ജ്യേഷ്ഠൻ   തന്നെയാണു്.    ഇന്നു്    അ
 ങ്ങയുടെ   അവസ്ഥ   കണ്ടപ്പോൾ   എന്റെ    നയനങ്ങ
 ളിൽനിന്നു    പ്രേമാശ്രുധാര    മുറിയാതെ    ഒഴുകിത്തുട
 ങ്ങി.  അഭിമാനഭക്തിഭരിതനായിട്ടു്   അങ്ങയുടെ   പാദ
 ങ്ങളിൽ  എന്റെ  ശിരസ്സിനെ  അർപ്പിക്കുന്നതിന്നു്   എ
 നിക്കു കലശലായ മോഹംതോന്നുന്നുണ്ടു്. പ്രതാപാ!പ്ര
 താപാ! ഇന്നു സർവ്വ സേനാപതികളുടെ  മുഖത്തുനിന്നും
 അങ്ങയുടെ     പരാക്രമപ്രശംസയല്ലാതെ      മറ്റൊന്നും
 നിർഗ്ഗമിക്കുന്നില്ല.  ഈ സ്തുതി കേൽക്കുമ്പോൾ   എന്റെ
 അഭിമാനഭ്രംശത്തെ  ഞാൻ  പുല്ലുപോലെ    നിസ്സാരമാ
 യി കരുതുന്നു.  ഈവിധമുള്ള  പ്രശംസക്കു     പാത്രമായ
 പ്രതാപൻ    രജപുത്രനും   എന്റെ     ജ്യേഷ്ഠനുമാണെന്നു
 ള്ള   സംഗതിയാലോചിക്കുമ്പോൾ     എനിക്കുണ്ടാകുന്ന
 കൃതാർത്ഥത പറഞ്ഞറിയിക്കാൻ പ്രയാസം.  ഈ മനോ
 ഹരമായ   മേവാഡിനെ   മുഗളന്മാർ     നാമാവശേഷമാ
 ക്കിത്തീർക്കുന്നതിനു കാരണഭൂതനായ   എന്നെത്തന്നെ
 ഞാൻ  ഇന്നു  ശപിക്കുന്നു; കോടികോടി    ധിക്കാരം ല
 ജ്ജകൊണ്ടും    പരിതാപംകൊണ്ടും   എന്റെ    ശിരസ്സു
 താണുപോയിരിക്കുന്നു. ഈ നിസ്തൂല്യമായ മേവാഡുരത്ന
 ത്തെ   അപഹരിക്കുന്നതിനു   മുഗളന്മാരെ   ക്ഷണിച്ചുവ
 രുത്തിയതു   ഞാനാണല്ലോ   എന്നുള്ള     പശ്ചാതാപം
 എന്റെ മർമ്മത്തെ ഭേദിക്കുന്നു.
                 (മഹാബത്തുഖാൻ പ്രവേശിക്കുന്നു.)

ശക്ത_പറയു, യുദ്ധം എങ്ങനെ നടക്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/124&oldid=162638" എന്ന താളിൽനിന്ന് ശേഖരിച്ചത്