പതിനാറാം പ്രകരണം | പത്തൊമ്പതാം അധ്യായം |
ക്കു കാണ്മാൻ പ്രയാസമായതുകൊണ്ട് അദ്ദേഹത്തെക്കൊണ്ട് ആസന്ന സേവകന്മാർ കാര്യാകാര്യങ്ങളെ വിപര്യസ്തമായി ചെയ്യിച്ചേക്കും.അങ്ങനെ വന്നാൽ രാജാവു പ്രകൃതാകോപത്തിനു പാത്രമാകയോ ശത്രുവിനു വശനാകയോ ചെയ്യും. അതുകൊണ്ട് ദേവകാര്യം,ആശ്രമകാര്യം,വ്യസനികാര്യം, അനാഥകാര്യം, സത്രീകാര്യം എന്നീ ക്രമത്തിൽ രാജാവ് കാര്യങ്ങളെ നോക്കണം. അല്ലെങ്കിൽ കാര്യഗൌരവമനംസരിച്ചോ ആത്യായികമായതിനെ അനുസരിച്ചോ കാര്യങ്ങൾ ക്രമപ്പെടുത്തി നോക്കുന്നതിന്നും വിരോധമില്ല.
അടിയന്തരകാര്യങ്ങൾ
കാലംതെറ്റാതെ കേൾക്കണം
കാലംപോയാൽകൃച്ഛസാദ്ധ്യ
മാകാമായതസാധ്യമോ.
വൈദ്യതാപസകാര്യയ്യ്യങ്ങ
ളഗ്നിശാലയിൽവച്ചുതാൻ
പുരോഹിതാചാര്യരോടൊ-
ത്തേറ്റു വന്ദിച്ചു കേൾക്കേണം.
ചെയ്യതു തപസ്വികാര്യങ്ങൾ
ത്രൈവിദ്യരെടു കൂടവേ
അരുതെറ്റക്കതുവിധം
മായായോഗികൾ കാര്യവും.
വ്രതം രാജാവിനുത്ഥാനം,
യജ്ഞം കാര്യാനശാസനം.
ദക്ഷിണാ കാര്യാനുശാസനം,
ദീക്ഷാന്ത്യമഭിഷേകവും.
8 ✹
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.