ഷാഡ്ഗുണ്യം
എന്നു തുടങ്ങിയുളള സന്ധി വിഷമസന്ധി ;അവ രണ്ടിലും
വിശേഷലാഭം ലഭിക്കുന്നതായാൽ അതിസന്ധി *
സമസന്ധിയിങ്കൽ ആരാണോ സമ്പന്നമായ (ഗുണ വത്തായ ) മിത്രത്തേയോ ,ഒരു മിത്രത്തെ അവന്റെ ആപ ദ്ദശയിങ്കലോ ലഭിക്കുന്നത് അവൻ അതിസന്ധാനം ചെയ്യുന്നു . എന്തുകൊണ്ടെന്നാൽ ആപത്താണു സൌഹാർദ്ദത്തിന്നു സ്ഥൈര്യമുണ്ടാക്കിത്തീർക്കുന്നതു്.
മിത്രകൃച്ഛത്തിങ്കൽവച്ചും നിത്യവും വശ്യമല്ലാത്തതു
മായിരിക്കുന്ന മിത്രമോ ,അതോ അനിത്യവും വശ്യവുമാ യിരിക്കുന്ന മിത്രമോ അധികം നല്ലത് എന്ന ചിന്തയി ങ്കൽ "നിത്യവും വശ്യമല്ലാത്തതുമായ മിത്രമാണു അധികം
നല്ലത് ;അങ്ങനെയുളള മിത്രം ഉപകാരം ചെയ്തില്ലെങ്കി
ലും അപകാരം ചെയ്കയില്ല" എന്ന് ആചാര്യൻമാർ അഭി പ്രായപ്പെടുന്നു.എന്നാൽ അങ്ങനെയല്ലെന്നാണു കൌ ടില്യമതം.വശ്യമായിട്ടുളള അനിത്യമിത്രമാണ് അധികം നല്ലതു് . ഒരുവൻ എത്രത്തോളം കാലം ഉപകാരം ചെ യ്യുന്നുവോ അത്രത്തോളം കാലമേ അവൻ മിത്രമാകയുളളൂ. ഉപകാരമാണല്ലോ മിത്രത്തിന്റ ലക്ഷണം.. വശ്യങ്ങളായ രണ്ടു മിത്രങ്ങളിൽവച്ചും മഹാഭോഗമാ യ (മഹത്തായ ഉപകാരം ചെയ്യുന്ന)അനിത്യമിത്രമോ,
* ഈ സന്ധിയും സമസന്ധി , വിഷമസന്ധി, അതിസന്ധി എ
ന്നിങ്ങനെ ഭേദിക്കുന്നു.രണ്ടുപേരുംകൂടി മിത്രത്തെ ലഭിക്കുവാനൊ , ഹിരണ്യത്തെ ലഭിക്കുവാനൊ, ഭൂമിയെ ലഭിക്കുവാനൊ നിശ്ചയിച്ചു ചെയ്യുന്ന സന്ധി സമസന്ധി.ഒരാൾക്കു മിത്രവും മറ്റെയാൾക്കു ഭൂമി യും ,ഒരാൾക്കു ഹിരണ്യവും മറ്റെയാൾക്കു ഭൂമിയും , ഒരാൾക്കു ഹിര ണ്യവും മറ്റെയാൾക്കു മിത്രവും എന്നിങ്ങനെ ഇരുവർക്കും ഭിന്നമായ ലാഭം നിശ്ചയിച്ചു ചെയ്യുന്ന സന്ധി വിഷമസന്ധി.രണ്ടുപേരിലൊ രാൾക്കു വിശിഷ്ടമായ ലാഭം ലഭിക്കുന്നത് അതിസന്ധി.അങ്ങനെയു ളള വിശേഷലാഭം എങ്ങനെയുളള മിത്രാദികളെ കിട്ടിയാലാണ് ഉണ്ടാ
വുക എന്ന് അനന്തരഗ്രന്ഥംകൊണ്ടു നിരൂപണം ചെയ്യുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.