അറുപത്തഞ്ചാം പ്രകരണം | പതിമ്മൂന്നാം അധ്യായം |
രൂപങ്ങളുമോതിവച്ചു സാക്ഷിയൊടും
വെളിവായും ചെയ്തീടണ-
മിടപാടുകൾ നിജ്ജനത്തിലന്യരിലും
കൗടില്യന്റെ അത്ഥശാസ്ത്രത്തിൽ, ധൎമ്മസ്ഥീയമെന്ന
മൂന്നാമധികരണത്തിൽ, ഔപനിധികമെന്ന
ഉദരദാസനെ (ചോറുകൊടുത്തു പോറ്റുന്ന ദാസനെ) ഒഴിച്ചു ആൎയ്യജീവിതനായും വ്യവഹാരപ്രാപ്തി വരാത്തവനായുമുള്ള ഒരു ശൂദ്രനെ അവന്റെ സ്വജനം വിക്രയം ചെയ്കയോ പണയപ്പെടുത്തുകയോ ചെയ്യുന്നതായാൽ പന്ത്രണ്ടു പണം ദണ്ഡം; അപ്രകാരമുള്ള ഒരു വൈശ്യനെ അങ്ങനെ ചെയ്താൽ അതിലിരട്ടി ദണ്ഡം; ക്ഷത്രിയനെയായാൽ മൂന്നിരട്ടി; ബ്രാഹ്മണനെയാണെങ്കിൽ നാലിരട്ടി. സ്വജനമല്ലാത്തവനാണു് മേൽപ്രകാരം ചെയ്തതെങ്കിൽ അതു ചെയ്തവന്നും ക്രേതാക്കൾ (വാങ്ങിയവർ)ക്കും ശ്രോതാക്കൾ (സാക്ഷികൾക്കും)ക്കും യഥാക്രമം പൂൎവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം, വധം എന്നിവ ദണ്ഡങ്ങൾ *
മ്ലേച്ഛന്മാൎക്കു് (അനാൎയ്യമാൎക്കു്) തങ്ങളുടെ സന്താന
* ശുദ്രനെ ആധനം ചെയ്താൽ പൂൎവ്വസാഹസവും വൈശ്യനെയായാൽ മദ്ധ്യമസാഹസവും ക്ഷത്രിയനെയാണെങ്കിൽ ഉത്തമസാഹസവും, ബ്രാഹ്മണനെയായാൽ വധവുമാണ് ദണ്ഡങ്ങളെന്നു താല്പൎയ്യം