താൾ:Kerala Bhasha Vyakaranam 1877.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യത്തൊടുകൂടി സർവ്വാദെശത്തുങ്കൽ അവയവവിചാരംവെണ്ട.

നീയും ഞാനും എന്നൊ നിങ്ങളും ഞങ്ങളും എന്നൊ നീയും ഞങ്ങളും എന്നൊ നിങ്ങളും ഞാനൊ എന്നൊ അർത്ഥം വിചാരിച്ചാൽ ഞ എന്നതിന്നു ബഹുവചനം പ്രത്യങ്ങളിൽ നമ്മെ എന്ന ആദെശം വരും. അർ ബഹു വചനപ്രത്യയവും വരും. ഇതിന്ന ഏകവചനം സംഭവമാകുന്നു. ശെഷം പൂർവ്വൽ ആകുന്നു.


ഉദാ : നമ്മൾ, നമ്മളെ, നമ്മളാൽ , നമ്മളെക്കൊണ്ട, നമ്മളിൽനിന്ന, നമ്മുടെ, നമ്മളിൽവച്ച ഇപ്രകാരം ഭാഷയിൽ പ്രഥമാദിവിഭക്ത്യന്തങ്ങൾ ഉദാഹരിക്കപ്പെട്ടു.


കവനങ്ങളിൽ സംസ്കൃതവിഭക്തികളെയും ചെർച്ചപൊലെ പ്രയൊഗിക്കാം : ചിത്തെവസിക്കുന്ന മാധവൻ സർവദാ, മാർഗെണ ചെന്നാൽ പിഴക്കയില്ലെതുമെ, അംബരാദാഗത്യനാരദ മാമുനി ഇത്യാദി. ഇതുകളിൽ ങി, ടം, ങസി, ഇപ്രത്യങ്ങളും തദാദെശങ്ങളും സംസ്കൃതവ്യാകരണംകൊണ്ടറിയണം.

ചോദ്യം- പറഞ്ഞ വിഭക്തികൾ എതെല്ലാം അർത്ഥങ്ങളിൽ സംബന്ധിപ്പിച്ചിട്ട നാമങ്ങളിൽ ചെർക്കുന്നു. അതിന്നു ക്രമം എങ്ങനെ.

ഉത്തരം- കർത്താവിലും കർമ്മത്തിലും രണ്ട വിധം ക്രിയ ഉള്ളതിൽ കർത്താവിൽ ക്രിയക്ക കർത്താവിന്നും കർമ്മത്തിൽ ക്രിയക്ക കർമ്മത്തിനും പ്രഥമം ചെർക്കുന്നു.

101. ആദേശപ്രക്രിയകളെ- രൂപപരണാമങ്ങളെ-പ്രത്യേകമായടുത്തു കാണിക്കേണ്ടിതില്ലെന്നു സാരം.

102. 'സന്ദർഭേ സംസ്കൃതികൃത ച'- ലീലാതിലകം.

103. കർത്തരിക്രിയയുടെ കർത്തൃസ്ഥാനത്തുള്ള നാമത്തിനും കർമ്മണി ക്രിയയുടെ അർഥപരമായുള്ള കർമ്മത്തിനും പ്രഥമാവിഭക്തി ചേർക്കണമെന്നു സാരം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/75&oldid=162188" എന്ന താളിൽനിന്ന് ശേഖരിച്ചത്