ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കവിപുഷ്പമാല
ലക്ഷ്യം കൂടാതെ ലങ്കാനഗരമതു തക-
ർത്തക്ഷമം രൂക്ഷനാകും
രക്ഷോജാലാധിപത്യം തടവിന ദശക-
ണ്ഠന്റെ കണ്ഠം മുറിപ്പാൻ
ലക്ഷ്യം വെച്ചങ്ങു ചീറി ദ്രുതമണയുമൊര-
ത്യുഗ്രമാം രാമബാണം
രക്ഷിച്ചീടട്ടെ നിത്യം കലിമലമകലെ-
പ്പോക്കി നന്നാക്കി നമ്മേ.[1] 1
ഇട്ടീരിമൂസ്സിനുടെ കയ്യിലയച്ച പദ്യം
കിട്ടീ വിധങ്ങൾ വിവരിച്ചു മനസ്സിലായി
ഞെട്ടീല തെല്ലമിതുകൊണ്ടഹമിന്നതല്ല
പൊട്ടീ നമുക്കു പരിചിൽ പരിഹാസഹാസം. 2
എനിക്കഹോ ദീനമതാണതിന്നാൽ
നിനയ്ക്കിലിപ്പോൾ സുഖമില്ല തെല്ലും
മനസ്സു മങ്ങുന്നു മദീയവൃത്തം
മനസ്സിലാവാതെ മറക്കയോ നീ? 3
ദണ്ഡമകന്നതിമാത്രം
ഖണ്ഡിച്ചങ്ങോട്ടിതിന്നു മറുപത്രം
തിണ്ണമയയ്ക്കാതിന്നെൻ
ദണ്ഡംകൊണ്ടിട്ടുഴന്നു കഴിയുന്നേൻ. 4
- ↑ ഇഷ്ടദേവതാസ്തുതിയോടെ കാവ്യമാരംഭിക്കുന്ന വെണ്മണി പ്രസ്ഥാനത്തിന്റെ പ്രത്യേകത.