എന്നാണു മഹാകവി കർണ്ണാന്തികത്തിലേക്കു പോകുന്ന ആദ്യത്യനെപ്പറ്റി ചോദിക്കുന്നത്.
തന്റെ ദിവ്യാതിഥിയുടെ ആഗമനോദ്ദേശം ഇന്നതായിരിക്കണമെന്ന് ബഹിരുപാധികളെ ആശ്രയിക്കാത്ത മനസ്സിന്റെ ഒരാന്തരപ്രവൃത്തിയുടെ പ്രേരണകൊണ്ടറിഞ്ഞതുപോലെയാണു കർണ്ണൻ ആദ്യമായിത്തന്നെ അദ്ദേഹത്തോടു സംസാരിച്ചു തുടങ്ങുന്നത്.
"ധർമ്മാദ്ധ്വാവെത്രയോ സൂക്ഷ്മത്തിൽ സൂക്ഷ്മമെ-
ന്നമ്മഹായോഗീന്ദ്രരോതിടുന്നൂ;
ഏതുമതെന്തെന്നുകണ്ടവനല്ല ഞാൻ-
പാതകകാപഥമാത്രപാന്ഥൻ;
എങ്കിലുമുണ്ടൊരു ഭേഷജമെൻ കയ്യി-
ലെൻ ഗദങ്ങൾക്കെല്ലാമൊറ്റമൂലി
എവനെന്തെങ്ങെപ്പോളെന്നോടു നേർന്നാലും
ജീവനതല്ലതിൻ മേലെന്നാലും
ഞാനവന്നേകുമതപ്പോൾ; എൻ പങ്കമ-
ദ്ദാനഗംഗാബുവാൽ ധൗതമാകും."
ഇത്രയും സംഗതികൾ ഒരു പക്ഷെ, ഇത്രതന്നെ ചമൽക്കാരത്തോടുകൂടി, പലർക്കും പറയുവാൻ
കഴിയുന്നതായിരിക്കും. എന്നാൽ ഇതിന്നപ്പുറത്തുള്ള
"കൂടിക്കിടപ്പതുണ്ടിന്നന്മയൊന്നെന്നിൽ
കോടക്കാർക്കൊണ്ടലിൽ മീന്നൽപോലെ."
എന്ന രണ്ടു വരികൾ ഒരു മഹാകവിയുടെ തൂലികയ്ക്കു മാത്രമേ എഴുതുവാൻ സാധിക്കുകയുള്ളൂ.
കർണ്ണന്റെ ഭാഷ