നിരോധനമില്ലല്ലോ. ഉള്ളൂരിന്റെ അനന്യലബ്ധമായ പ്രതിഭയുടെ ശശ്വൽസാക്ഷികളെന്നപോലെ കർണ്ണഭൂഷണത്തിൽ സാർവ്വത്രികമായി പരിലസിക്കുന്ന ആശയങ്ങളും, യുക്തികളും, അനുമാനങ്ങളും സമർത്ഥനങ്ങളും ആ മഹാകവിയുടേതുതന്നെയെങ്കിലും അവയോരോന്നും ഭാരതകഥയിലെ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളവയാണെന്ന് ഈ നീചപാത്രങ്ങളുടെ പുതിയ വക്കീലന്മാർ ഓർക്കാത്തത് സാഹസം തന്നെ.
"വമ്പനാം കർണ്ണനോടാശു സുയോധന-
നമ്പോടു സേനാപതിയാകനീയെന്നാൻ
കർണ്ണനും മന്ദസ്മിതം ചെയ്തുചൊല്ലിനാൻ
കർണ്ണസുഖം ഞാൻ പറകയില്ലാരോടും
ദ്രോണാനാമാചാര്യൻ താനിരിക്കേയെന്തു
മാനിച്ചുമറ്റുള്ളോർനിർത്തുന്നിതുപട ?"
തന്റെ ബാല്യം മുതൽക്കേയുള്ള വൈരിയായ അർജ്ജുനനെക്കുറിച്ച് ഒടുക്കത്തെ യുദ്ധത്തിനു പുറപ്പെട്ടുപോകുമ്പോൾ ആ മഹാമനസ്കൻ പറയുന്നത് നോക്കുക:--
"ചെറുതുപുഞ്ചിരികലരുന്നു കർണ്ണനും
നരവരനോടു പറഞ്ഞാനന്നേരം.
അറിയുന്നീലയോ വിജയൻ തന്നുടെ
ചരിതമെല്ലാമേ നിരൂപിച്ചു കാൺക
മണിമയമായ മകുടം നൽകിയി-
തമരകൾവരനവനുടെ ശംഖും;