ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കണ്ണശ്ശരാമായണം
അനുഗതര് ആകിയ രാജകുമാരരൊട് അറിയിച്ചാൽ മുനി പിറ്റേന്നാൾ, ഒരു വനഭൂവി ചെന്നതുകാലം: - 'ഇതെല്ലോ വാമനദേവാശ്രമപദം എന്നേ; "ഇനിയിതു സിദ്ധാശ്രമം ആകുന്നതും; ഇവിടെത്തപസാ സിദ്ധനും ആയാൻ പുനര് അവൻ; അതിനാൽ നമ്മുടെയാശ്രമ- ഭൂമിയും ഇന്നു ഇതുവേയറികെ"ന്നേ. 81
എന്ന മഹാമുനിയാശ്രമമേ പുക്ക്, ഇനിയ മഹാക്രതു രക്ഷിപ്പാനായ് നിന്ന കുമാരനിയോഗത്താലേ, നിരുപമയാഗാരംഭം ചെയ്താൻ; ചെന്നിതു നാലഞ്ചാറു ദിനങ്ങൾ ജഗത്രയമൊക്കെ നടുക്കിയുഴറ്റോട് അന്നു സുബാഹുവിനൊടു മാരിചനും അംബരമാർഗ്ഗേ വന്നുളരായാർ. 82
വന്നു നിശാചര പുംഗവർ വേദിയിൽ വരിഷിച്ചീടിന രുധിരം കണ്ടേ, ഉന്നതശോകഭയാധികളോടേ- യോടീ മുനിശിഷ്യാദികളെല്ലാം! 'എന്നേ കഷ്ടം ഇത്!' എന്നൊരുബാണം എടുത്തുതൊടുത്താൻ-മാനവം അസ്ത്രം തന്നേ-മുനിവൊടു ദശരഥരാമൻ സഹസാ മരീചനെ വധചെയ്‌വാൻ. 83