എഴുത്തുകൾ 53 സാരം പാക്കാതെകണ്ടീവക ബഹുവിടുവി- ഡ്ഢിത്തമോതായ്ക വെറേ നേരമ്പോക്കിന്നു തീർത്തീടുക തിരുതകൃതി- ഗ്രന്ഥമെൻ ബന്ധുമൌലേ ! 5 നമ്പർ 5 കൊടുങ്ങല്ലൂർ 16-12-65 മുഖ്യരാമന്തണക്കഷ്ടി മൂക്കോളം നൽകി നിത്യവും വായ്ക്കും മോദേന വാഴുന്ന വൈക്കത്തപ്പനു കൈതൊഴാം. 1
പാരിക്കും ഭംഗി തിങ്ങുമ്പടി ഝടിതി ഭവാൻ തീർത്ത പദ്യങ്ങളെത്തീ നേരൊക്കുമാർ നോക്കി നിമിഷമൊടു രസം മൂത്തു മൂന്നാലു വട്ടം സാരസ്യം കണ്ടു, ക്ഷേ! കവിതകൾ കറകൂ- ടാതമാന്തത്തിലിട്ടുൾ- സാരസ്യം കാട്ടിടാതീക്കവി കളയുവതെ ന്നോർത്തു മന്ദിച്ചു പിന്നെ. 2 പരഞ്ജവാൽത്താൻ കൃതിചെയ്തയച്ചാ- നിറഞ്ഞിടും ഭംഗി കവിഞ്ഞ കാവ്യം അറിഞ്ഞു വായിച്ചു രസിച്ചിടാതെ പറഞ്ഞ കാര്യം മതിയാക്കുമോ ഞാൻ? 3