ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വേട്ടയ്ക്കൊരുമകൻ ശങ്കരൻ കിരാതാകൃതിയായ് മല മങ്കയാളാം ത ത്വരിതാകിരാതിയിൽ തങ്കും മോദാൽനിപ്പിച്ച നന്ദന നെൻകുലദൈവം വേട്ടയ്ക്കൊരുമകൻ, എൻ കരൾതാരിൽ നിത്യം വിളയാടി സങ്കടങ്ങൾ കെടുത്തിസ്സദാ സുഖം സംഘടിപ്പിച്ചു തന്നീടേണം ഭവ വൻകടൽക്കതാണല്ലോ സുധാരസം. എങ്കിലോ വിഷയാളിത്തിരകളിൽ തങ്കിടും ചിത്തം മുങ്ങി മറികയാൽ നിൻ കിരാതരൂപം നിരൂപിപ്പാൻ ശങ്കിക്കുന്നേൻ കുറച്ചോരു വൈഷമ്യം. എന്നാലും ദേവ! വേട്ടയ്ക്കൊരുമക നന്നായെന്നിൽ നിൻകാരുണ്യമുണ്ടെങ്കിൽ എന്നായാലും തിരുവുടലോക്കുവാ പൊന്നാരാലിടകിട്ടാതിരിക്കുമോ? നീലനീരദനിലമാകും നിൻ കോലമെൻ മനോദാണമദ്ധ്യത്തിൽ നീലകണ്ഠ കുമാര! തെളിഞ്ഞൊന്നു ചാലവേ കാണാറാക്കുവാനോക്കുന്നേൻ.. ചേലിൽ മേലൊട്ടു തൂത്തു കെട്ടിബാഗി കോലിന മട്ടു പുറമേ വട്ടത്തിൽ