-18- ലൊ, ഗംഭീരാശയനായ നാടൊഴിഞ്ഞ കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സിലെ കാണാൻ ചെന്നപ്പോൾ, അ വിടുത്തെ കല്പനപ്രകാരം കുന്നത്തിരി കേശവൻ കർത്താവു കൊടുങ്ങയിൽ ഒരു ദുഗ്ഗാക്ഷേത്രം പണി ചെയ്യിച്ചതിനെപ്പ ററി ഉടനെ ഒരു ശ്ലോകമുണ്ടാക്കണമെന്നാവശ്യപ്പെടുകയും, കുഞ്ഞുക്കുട്ടൻതമ്പുരാൻ തിരുമനസ്സുകൊണ്ട്, ആ നിന്ന നില്പിൽ തന്നെ താഴേ പറയുന്ന ശ്ലോകം ഉണ്ടാക്കി ചൊല്ലുക യും ചെയ്തതായി കേട്ടിട്ടുണ്ട്. വമ്പൊത്തീടിന മാടരാജനരുളാൽ ഞാൻ കൊല്ലമോരായി... അമ്പത്തൊന്നിൽ വിശിഷ്ടമായ മകരം പത്താത്ത നാലാം ദിനേ കുന്നത്തേരി കുലത്തിലാകൃതിയാം കർത്താവു ദുർഗ്ഗാലയം നിന്ന കുന്നത്തുള്ള കൊടുങ്ങയിൽ പണികഴി പ്പിച്ചീടിനാൻ കോശവൻ ഇതൊക്കെ ഇരിക്കട്ടെ. ഭാരതത്തിന്റെ കഥ മാത്രം ആലോചിക്കുക. മഹാഭാരതം, ലക്ഷത്തിരുപത്തയ്യായിരം ഗ്രന്ഥങ്ങളടങ്ങിയ മൂലം, ഒരാൾ തന്നെ ഉണ്ടാക്കിയതാവി ല്ലെന്നും, വ്യാസൻ' എന്നു വല്ല സ്ഥാനപ്പേരോ മറേറാ ഉ ള്ള പലരും കൂടി ഓരോ കാലത്തായി എഴുതിത്തീർത്തത യിരിക്കണമെന്നും മാറ്റം ചില പുതിയ വിദ്വാന്മാർ വാദി ച്ചുവരുന്ന ഇക്കാലത്ത് നമ്മുടെ കഥാനായകൻ, തനിച്ചി രുന്നു. മൂന്നുകൊല്ലത്തിനകം തർജ്ജമചെയ്യുതള്ളിയ കഥ ന
താൾ:KKTL40.pdf/28
ദൃശ്യരൂപം