ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 സ്യമന്തകം

      കണ്ണനു ചേരുന്നവരി-
      പെണ്ണുങ്ങൾ ഗുണങ്ങളൊക്കെയോക്കുമ്പോൾ
      കണ്ണിനുമധികമെനിക്കീ-
      വണ്ണം വന്നതു രസം, മനസ്സിന്നും.

സത്രം- എനിക്കുമീനിങ്ങളൊടിത്ര ചാച്ച-

     ജനിക്കയാൽ പ്രീതി വളന്നിടുന്നു;
     അനർഘകീ!ത്തൊ! വസുദേവ! ഹോ! ഞാ-
     നിനിഗമിക്കട്ടെ; മുകുന്ദ! പോട്ടേ!
   എല്ലാവരും അനുവദിക്കുന്നു. (സത്രാജിത്തു പോ
   കുന്നു.)

ഉപാ....മംഗളതുര്യ നിനാദം

       ഭംഗിയിലിപ്പോൾ പുറത്തു കേൾക്കുന്നു;
       ഇങ്ങിനെ മേലാലനവധി
       മംഗളമുണ്ടായരും മുകുന്ദന്നും.
   (എന്ന് അനുഗ്രഹിച്ചു പോകുന്നു.)

ശ്രീകൃ-കൃപാകടാക്ഷാൽ തവ താത്! ഞാനീ-

        വിപത്തിലും മംഗളമാർണു പോന്നു;
        സ്വഭാവകാരുണ്യ മിവയ്ക്കുമെന്നും
        ശുഭത്തോടമ്മേ! കലരേണമെന്മേൽ.
               (എന്ന് എല്ലാവരും പോയി)
                    നാലാമങ്കം കഴിഞ്ഞു.
"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/162&oldid=225490" എന്ന താളിൽനിന്ന് ശേഖരിച്ചത്