താൾ:Jyothsnika Vishavaidyam 1927.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൨
ജ്യോത്സ്നികാ

തകരം ചന്ദനം കൊട്ടും മധു കാശീരശാരിബാ:
തുല്യാംശപാനാൽ കാകോളം ഹരേ ല്ലേപാദിനാ തഥാ.
നിംബനീലീകരഞ്ജാനാം മൂലം പിഷ്ട്വാ തുപായയേൽ
ശീഘ്രം വിഷങ്ങളെല്ലാം പോം ലേപനാദിയതിന്നുമാം൧൫
പെരുങ്കുരുമ്പയും പാടക്കിഴങ്ങും സൈന്ധവം വചാ
സേവിപ്പൂ ലേപനം ചെയ് വൂ ദഷ്ടോ നഷ്ടവിഷോ ഭവേൽ.
കുപ്പമഞ്ഞളിലച്ചാറ്റിൽ ചുക്കും മുളക്മുള്ളിയും
കലൎന്നു നസ്യം ചെയ്താലങ്ങുണരും വിഷമൂൎഛിതൻ.൧൭
ഇരഞ്ഞിക്കുരുവും കായം സ്തന്യേ നസ്യം തഥൈവ ച
ഇന്തുപ്പും വ്യോഷവും കൂട്ടി നസ്യം ചെയ്താലുമങ്ങിനെ ൧൮
വയമ്പും മുളകും കൂട്ടി തുമ്പനീരിൽ കലൎന്നതു്
നസ്യം ചെയ്താലുണൎന്നീടും വിഷസുപ്തകനഞ്ജസാ ൧൯
കറുത്ത തുളസീശിഗ്രുപത്രങ്ങൾക്കുള്ള നീരതിൽ
സൈന്ധവം മുളകും കൂട്ടി നസ്യം മോഹവിനാശനം.൨൦
ഇന്ദ്രവല്ലീരസേ ചുക്കും വിഷവേഗം ച സൈന്ധവം
ഉള്ളിയും കൂട്ടി നസ്യം കൊണ്ടുണരും വിഷമോഹിതൻ.
തുമ്പയും തുളസീപത്രം മുളകും കൂട്ടിയും തഥാ
നൊച്ചിതുമ്പയതിൻ തോയേ മരിപം കൂട്ടി നസ്യമാം.൨൨
ഇരഞ്ഞിക്കുരുവും ചുക്കും മുളകും ലശൂനം സമം
സ്വാർത്മതോയേനെ നസ്യംകൊണ്ടുണരും മോഹിതൻ ദ്രുതം.
ശിരീഷബീജം മരിവം പിഷ്ട്വാ വെറ്റിലനീരതിൽ
എഴുതൂ കണ്ണിലെന്നാലു മുണരും ക്ഷ്വേളമോഹിതൻ ൨൪
പുരാണമരിചം തന്നെ പോരുമെന്നിഹ കേവന
തുളസീപത്രതോയത്തിൽ എരിഞ്ഞിക്കുരുവഞ്ചയേൽ.൨൫
ഇന്തുപ്പും തോരയും കൂട്ടിട്ടെഴുതാം കണ്ണിലഞ്ജനം
വ്യോഷം തന്നെ തഴച്ചിട്ടു മെഴുതാ മഞ്ജനം ദൃശോ:൨൬

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/29&oldid=149779" എന്ന താളിൽനിന്ന് ശേഖരിച്ചത്