ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬ ജാനകീപരിണയം
രാവണൻ- സംശയമെന്താണ്. വിദ്യജജിഹ്വ൯-(ആത്മഗതം)ഇതെന്താണ് വന്നുകൂടിയത. ഇരിക്കട്ടെ ഭോഷമെന്തുളളു.വിശ്വാമിത്രനെ രാക്ഷസന്മാർ കൊന്നു എങ്കിലെല്ലാം യോജിക്കും ഇല്ലെങ്കിൽ ഞങ്ങൾ അ ന്തർധാനം ചെയ്യേണ്ടതുതന്നെ. രാവണൻ-എന്റെ അഭിപ്രായവും അങ്ങിനെതന്നെ. ശതാനന്ദ൯- മഹാരാജാവെ! ലക്ഷ്മണന്ന് ഊർമിളയേയും, കൊടുക്കണം. വിദ്യുജജിഹ്വ൯- (സ്വകായ്യമായിട്ട്) സാരണ! തന്റെ വര വും സഫലമായ്തീരും. എന്റെ വരവ് നിഷ്ഫലം തന്നെ. സാരണൻ- (സ്വകാര്യമായിട്ട്)അങ്ങിനെയല്ല. കുടമൊത്തകിടുള്ളപയ്ക്കളോട- ങ്ങിടചേർന്നാത്മജശിഷ്യരോടുമിപ്പോൾ ഉടനിമ്മുനിതന്റെപത്നിയാഗം തുടരുമ്പോൾതവഭാര്യയായ് ഭവിക്കും (23) വിദ്ദ്യുജ്ജിഹ്വൻ- (സ്വകാര്യമായിട്ട്) (സാരണനോട്) എ ന്തെടൊ വൃദ്ധസ്ത്രീയെ എനിക്കു ഭാര്യയാക്കി സങ്കല്പിട്ട് താ നെന്നെ പരിഹസിക്കുന്നു? ജനകൻ- ഭഗവൻ!ശതാനന്ദമഹർഷേ!അത്രമാത്രമല്ല എന്നാ ൽ എന്റെ അനുജനായ കുശധ്വജൻ മിഥിലാനഗരത്തിൽ നിന്ന, അതികുതുകാൽശത്രുഘ്നനു മതുപോൽഭരതന്നുമേകുവാനായി ശ്രുതകീർത്തിമാണ്ഢവികളാം സുതകളെയിങ്ങോട്ടയച്ചിരിക്കുന്നു (24) രാവണൻ- (സ്വകായ്യമായിട്ട്) സാരണ! കഥയില്ലാത്ത ഞാ ൻ ഭരതശത്രുഘ്നന്മാരുടെ വേഷം ധരിപ്പിച്ച് വേറെ രണ്ടു പേരെയുംകൂടി കൂട്ടിക്കൊണ്ടുവന്നില്ലെല്ലൊ. സാരണൻ- (സ്വകാര്യമായിട്ട്) വിദ്ദ്യുജ്ജിഹ്വൻ വന്നിട്ടുണ്ടെ ങ്കിലും വിശ്വാമിത്രവേഷം ധരിക്കയാൽ ഉപയോഗമില്ലാതാ
യി എന്തു പറയട്ടെ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.