ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാമങ്കം ൮൫
ജല്പിച്ചാനെങ്കിലുംഞാൻ ദശരഥനെഹനി- ച്ചെങ്കിലന്നെങ്ങിനേയി- ന്നുല്പാദിക്കുന്നുരാമൻ പുനരവനിമകൾ ക്കാശചേരുന്നതാരിൽ (20) സാരണൻ-(സ്വകാര്യമായിട്ട്)നാരദന്റെ വാക്കിനാൽ തി രുമനസ്സുകൊണ്ട് മനുഷ്യരോടു യുദ്ധം ചെയ്യേണ്ടെന്നു വെച്ച് ദശരഥനെ വിട്ടുകളഞ്ഞു എന്നുള്ളത് ഉചിതം തന്നെ.എ ന്നാൽകേട്ടാലും , ഏറ്റംഘോരംതപഞ്ചെയ്തതിമുദിതപുരാ രാതിയോടസ്ത്രമന്ത്രം മുറ്റുംജ്യോതിസ്വരൂപംപരിചിനൊടുപഠി- ച്ചേറ്റവുംശൌര്യവാനായ് മറ്റെല്ലാക്ഷത്രിയന്മാരുടെവധനിപുണൻ ഭാർഗ്ഗവൻദൈത്യയുദ്ധേ ചെറ്റൂറ്റംകാട്ടിയോരദ്ദശരഥനെവൃഥാ വിട്ടതിന്നെന്തുമൂലം (21) രാവണൻ- (സന്തോഷത്തോടും ഉത്സാഹത്തോടും കൂടി)(സ്വ കാര്യമായിട്ട്) നീ നല്ലവണ്ണം ഓർമ്മപ്പെടുത്തി. എന്നാൽ പ്രിയസ്നേഹിതനായ അദ്ദേബത്തിനെക്കൊണ്ടുതന്നെ പുത്ര ന്മാരോടുകൂടി ദശരഥനെ സംഹരിപ്പിക്കാമെല്ലൊ. സാരണൻ- (സ്വകാര്യമായിട്ട്)താടകാമുതലായവർ രാമവി ശ്വാമിത്രന്മാരെ കൊന്നിട്ടില്ലെങ്കിലല്ലെ. ജനകൻ- ഭഗവൻ! വിശ്വാമിത്രമഹർഷേ! മന്നൻപംക്തിരഥന്നുമക്കളുളവായപ്പോളഹോകാതിനും നന്നായുത്സവമായിതിപ്പൊളിവരെക്കണ്ടെന്റെനേത്രത്തിനും എന്നാലെന്മകൾകന്നെരാമനധുനാവേട്ടീടുകിൽസാദരം വന്നീടുംമമമാത്രമല്ലനിമിവംശത്തിന്നുനിത്യോത്സവം (22) അതിനാൽ വിശിഷ്ടനായ അങ്ങുന്ന് ഇപ്പോൾ തന്നെ യാഗ ദീക്ഷയിൽ പ്രവേശിച്ചാലും, ഞങ്ങളും പുത്രിയുടെ വിവാഹ മംഗളത്തിന്നായ്കൊണ്ട് ആരംഭീക്കാം. സാരണൻ- സ്വകാര്യമായിട്ട്) (രാവണോട്) തിരുമസ്സു
കൊണ്ടു വിവാഹം ചെയ്താലും നിത്യോത്സവം തന്നെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.