താൾ:Janakee parinayam 1900.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൪ ജാനകീപരിണയം

                                    ന്നെയല്ലെ ജനകനെ കണ്ടത. (സ്വകാര്യമായിട്ട്) [പ്രകാ
                                   ശം] മഹാരാജാവെ!തിരുമനസ്സുകൊണ്ട് അല്പം നേരം ക്ഷ
                                   മിക്കണെ.
                              ശതാനന്ദൻ- ഭഗവൻ!കൌശികമഹർഷേ!
                              രാവണൻ- (സ്വകാര്യമായിട്ട്)(കോപത്തോടുകൂടി)
                                    സുന്ദന്റെസൂ നുപഥികൌശികനെക്ഷണേന             
                                    കൊന്നോരുനേരമിഹകൌശികനെന്നനാമം
                                     നന്നായവൻവടിവുപൂണ്ടൊരിവങ്കലാശു
                                     വന്നാശ്രയിച്ചുദൃഢമെന്നുനിനച്ചിടുന്നേൻ                          (17)
                                     സാരണൻ- (സ്വകാര്യമായിട്ട്) ജാനകീവിവഹത്തിന്ന്.
                                     ശതാനന്ദൻ-
                                      ഗുരുതരമാംതപസ്സഹഹചെയ്തുനിജാത്മജവാഞ്ഛയാവയ-
                                     സ്സറുപതിനായിരംദശരഥന്നുകഴിഞ്ഞളവീശ്വരേച്ഛയാൽ
                                      വരഗുണയുക്തരായ്ജഗതിനാലുതനൂജർവിഭണ്ഡകാത്മജൻ
                                      ചരുമഹസാജനിച്ചതുമഹാകുതുകത്തെവളർത്തിഞങ്ങളിൽ                      (18)
                                      വിദ്ദ്യുജ്ജിഹ്വൻ- (ആത്മഗതം)ഇവൻ അഹല്യാപുത്രനല്ലെ.
                                                 സുന്ദാത്മജൻരാമനെമാർഗ്ഗമദ്ധ്യേ
                                                 കൊന്നീടിനാനെന്നതുകേട്ടിവന്ന്
                                                 ഇന്നല്ലലുണ്ടായ് വരുമത്രരാമൻ
                                                  തന്നുത്ഭവേകൗതുകമെത്രയിണ്ടൊ                             (19)
                                       (പ്രകാശം)നിങ്ങൾക്കുമാത്രമല്ല സന്തോഷം,എല്ലാജനങ്ങ
                                       ൾക്കും സന്തോഷംതന്നെ
                                       രാവണൻ- (സ്വകാര്യമായിട്ട്)സാരണ!ജാനകീവിവാഹമെ
                                               ന്ന അമൃതുപോലുള്ള അക്ഷരങ്ങളെ നീ കേൾപ്പിക്കുന്നു.എ
                                               ന്റെ ഹൃദയം വിശ്വാമിത്രന്റെയും കൂടെപോരുന്നവരുടേ
                                               യും വരവിനെ തടുപ്പാൻ താടകയാൽ കഴിയുമൊ ഇല്ലയൊ
                                               എന്നു വിചാരിച്ച് ചഞ്ചലമായിരിക്കുന്നു.(ആലോചിച്ച്)
                                                           അല്പായുസ്സാം മനുഷ്യപ്പരീഷയെവെറുതെ
                                                                 നീയെതിർക്കേണ്ടവത്സ!
                                                            കെല്പുണ്ടെന്നാകിലൂക്കുള്ളമരരൊടമർചെ

യ്യെന്നുമുന്നംസുരർഷി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/92&oldid=161381" എന്ന താളിൽനിന്ന് ശേഖരിച്ചത്