ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൪ ജാനകീപരിണയം
ന്നെയല്ലെ ജനകനെ കണ്ടത. (സ്വകാര്യമായിട്ട്) [പ്രകാ
ശം] മഹാരാജാവെ!തിരുമനസ്സുകൊണ്ട് അല്പം നേരം ക്ഷ
മിക്കണെ.
ശതാനന്ദൻ- ഭഗവൻ!കൌശികമഹർഷേ!
രാവണൻ- (സ്വകാര്യമായിട്ട്)(കോപത്തോടുകൂടി)
സുന്ദന്റെസൂ നുപഥികൌശികനെക്ഷണേന
കൊന്നോരുനേരമിഹകൌശികനെന്നനാമം
നന്നായവൻവടിവുപൂണ്ടൊരിവങ്കലാശു
വന്നാശ്രയിച്ചുദൃഢമെന്നുനിനച്ചിടുന്നേൻ (17)
സാരണൻ- (സ്വകാര്യമായിട്ട്) ജാനകീവിവഹത്തിന്ന്.
ശതാനന്ദൻ-
ഗുരുതരമാംതപസ്സഹഹചെയ്തുനിജാത്മജവാഞ്ഛയാവയ-
സ്സറുപതിനായിരംദശരഥന്നുകഴിഞ്ഞളവീശ്വരേച്ഛയാൽ
വരഗുണയുക്തരായ്ജഗതിനാലുതനൂജർവിഭണ്ഡകാത്മജൻ
ചരുമഹസാജനിച്ചതുമഹാകുതുകത്തെവളർത്തിഞങ്ങളിൽ (18)
വിദ്ദ്യുജ്ജിഹ്വൻ- (ആത്മഗതം)ഇവൻ അഹല്യാപുത്രനല്ലെ.
സുന്ദാത്മജൻരാമനെമാർഗ്ഗമദ്ധ്യേ
കൊന്നീടിനാനെന്നതുകേട്ടിവന്ന്
ഇന്നല്ലലുണ്ടായ് വരുമത്രരാമൻ
തന്നുത്ഭവേകൗതുകമെത്രയിണ്ടൊ (19)
(പ്രകാശം)നിങ്ങൾക്കുമാത്രമല്ല സന്തോഷം,എല്ലാജനങ്ങ
ൾക്കും സന്തോഷംതന്നെ
രാവണൻ- (സ്വകാര്യമായിട്ട്)സാരണ!ജാനകീവിവാഹമെ
ന്ന അമൃതുപോലുള്ള അക്ഷരങ്ങളെ നീ കേൾപ്പിക്കുന്നു.എ
ന്റെ ഹൃദയം വിശ്വാമിത്രന്റെയും കൂടെപോരുന്നവരുടേ
യും വരവിനെ തടുപ്പാൻ താടകയാൽ കഴിയുമൊ ഇല്ലയൊ
എന്നു വിചാരിച്ച് ചഞ്ചലമായിരിക്കുന്നു.(ആലോചിച്ച്)
അല്പായുസ്സാം മനുഷ്യപ്പരീഷയെവെറുതെ
നീയെതിർക്കേണ്ടവത്സ!
കെല്പുണ്ടെന്നാകിലൂക്കുള്ളമരരൊടമർചെ
യ്യെന്നുമുന്നംസുരർഷി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.