താൾ:Janakee parinayam 1900.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൯൩


നന്നായ് പുഷ്പകമേറിലക്ഷമണനുമായൊന്നിച്ചിതാരാഘവൻ

വന്നീടുന്നുകൃതാർത്ഥനായ്ഭരത!നീചാടല്ലെടോവഹ്നിയിൽ (43)

ശത്രുഘ്നൻ-- (നോക്കീട്ട്)ആരാണീ ബ്രഹ്മചാരി; ശുഭവർത്തമാനത്തെ അറിയിക്കുന്നു. ജനകൻ (സന്തോഷത്തോടുകൂടി ) ഉണ്ണി! ഭരത! ബദ്ധപ്പെടേണ്ട! ബദ്ധപ്പെടേണ്ട.ശുഭവർത്തമാനം കേൾക്കുന്ുവല്ലോ. ഭരത--(നോക്കീട്ട്) ആര്യ! അങ്ങിനെയല്ല.

അറിഞ്ഞുകൂടാതുടനപ്രിയത്തെ

പറഞ്ഞുപിമ്പങ്ങനുതാപമുള്ളിൽ

നിറഞ്ഞുപർണ്ണാദിനിവർണ്ണിയായ്താൻ

പറഞ്ഞീടുന്നൂ പ്രിയവാക്യമേവം (44)

അതിനാൽ ഇതു കളവാണ്. (എന്നു വേഗത്തിലഗ്നി സമീപത്തിൽ ചെല്ലുന്നു) വർണ്ണിരൂപനായ ഹനൂമാൻ-- (പൊടുന്നനവെ തിരനീക്കിപ്രവേശിച്ച്) ഭരത! അരുതരുത്. അകാരണമായിട്ടെന്താണിങ്ങനെ പ്രവർത്തിക്കുന്നത്.(എന്ന് തടുത്തുകൊണ്ട്) അങ്ങിപ്പോൾ കേട്ടാലും: കൊന്നാൻസേനാനിനീലൻരജനിപർചമൂ

നാഥനാകും പ്രഹസ്ത-ന്തന്നെ,ക്കൊന്നാൻ സുമിത്രാസുതനമരർപുക

ഴ്തിടുമാറിന്ദ്രജിത്തെ

കൊന്നൊട്ടിക്കുംഭകർണ്ണാദികളെ ദശമുഖ

ന്തന്നെയും വേഗമിപ്പോ

ളൊന്നിച്ചാര്യൻലഭിച്ചൂ ക്ഷിതിമകളെ

ജയശ്രീയെയും രാമദേവൻ (45)

അതിനാലിപ്പോൾ അങ്ങ് രാമദേവനെ അനുജനോടും ഭാര്യയോടും കൂടി ദർശിച്ചുണ്ടാകുന്ന ആനന്ദത്തെ അനുഭവിക്കും. ഭരതൻ-- മായാബലം കൊണ്ട് യുദ്ധത്തിൽ പ്രവീണന്മാരായ രാക്ഷസന്മാരുടെ ഇടയിൽ നിന്ന് താദൃശ്യനായ ജ്യേഷ്ഠൻ ഇവിടെ വരികയെന്നുള്ളതെങ്ങിനെ?

൨൫*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/201&oldid=161368" എന്ന താളിൽനിന്ന് ശേഖരിച്ചത്