ഏഴാമങ്കം ൧൯൧
ഭരതൻ--ആര്യനായ ഇദ്ദേഹത്തിനോടു സംസാരിക്കാതെ അഗ്നിയിൽ ചാടുന്നതു നമുക്കു യുക്തമല്ല. (എന്നു നോക്കിക്കൊണ്ടു നില്ക്കുന്നു) (അനന്തരം ജനകൻപ്രവേശിക്കുന്നു)
ജനകൻ-- ഓ!ഇതെന്താണ്? കത്തിജ്വലിക്കുമനലങ്കൽ വലത്തുവെച്ചു
ശത്രുഘ്നനോടുമധുനാഭരതൻജവേന
ഒത്തങ്ങുചാടുവതിനായ്തുടരുന്നപോലെ
നേത്രങ്ങൾകൊണ്ടഹമിതാബതകണ്ടിടുന്നു (എന്നു വേഗത്തിലടുത്തു ചെല്ലുന്നു) ഭരതശത്രുഘ്നന്മാർ--ആര്യ!പൂജ്യനായ ഭവാനെ ഞങ്ങൾ നമസ്കരിക്കുന്നു
ഇതുതാനവസാനമാം പ്രണാമം
സ്വതനും ഞങ്ങൾ വെടിഞ്ഞിടുന്നിതിപ്പോൾ
ഹതരായിതുരാമലക്ഷമണന്മാര
രതിമായാവികളാമരക്കരാലെ
ജനകൻ അയ്യോ!ഭാഗ്യഹീന്നായ ഞാൻ ഹതനായി. (എന്നു മോഹിക്കുന്നു) ഭരതശത്രുഘ്നന്മാർ--ആര്യ! ആശ്വസിക്കുക, ആശ്വസിക്കുക. ജനകൻ --(ആശ്വസിച്ച്) ഭൂവിൻപുത്രിയ്ക്കതിവിജയിയായേറ്റവുംദീർഘകാലം
ജീവിച്ചിടും കണവനുളവാമൂർമ്മിളയ്ക്കുംതഥൈവ
ഏവംചൊന്നാർഗ്രഹഗതിയറിഞ്ഞുള്ളദൈവജ്ഞരെല്ലാ
മാവാക്കയ്യോമമവിധിവശാൽ മിഥ്യയായിട്ടുതീർന്നു (37) കഷ്ടം !കഷ്ടം ! ഗുരു യാജ്ഞ്യവല്ക്യവരതാപസൻകനി
ഞ്ഞരുൾചെയ്തറിഞ്ഞപരതത്വസാരവും
മരുവുന്നുഹൃത്തിലൊരുദിക്കിലെന്റെ
മറ്റൊരുദിക്കിലേവമെരിയുന്നുദുഃഖവും (38)
ശത്രുഘ്നൻ-- ജ്യേഷ്ഠത്തിയയായ സീതാദേവിയും- എന്നു പകുതിപറഞ്ഞ് തൊണ്ടവിറച്ചുമിണ്ടാതെ നിൽക്കുന്നു)
ജനകൻ-- അവളും പോയിയെങ്കിൽ എനിക്കു സന്തോഷം തന്നെ എന്നാലും എന്റെ ഹൃദയം തപിക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.