താൾ:Jaimini Aswamadham Kilippattul 1921.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

245 കിളിപ്പാട്ട് വാരിവർഷിയ്ക്കുംമമുക്താലാജാദിമേളത്തോടും ദ്വരിചെന്നപ്പോളങ്ങുദേവസ്ത്രീജനംപോലെ വാരിജാക്ഷികൾചമഞ്ഞിയല്ക്കുന്നവർ ഭൂരിമംഗളാചാരംപോലെവന്നെതിരറ്റു ഹസ്തങ്ങൾതോറുംബാലഭാസ്ക്കരബിംബംപോലെ സംസ്തങ്ങളായിമിന്നുംപൊന്മണത്താലങ്ങളിൽ സംഭരിച്ചിരിക്കുന്നവെള്ളരിയെറിഞ്ഞുള്ള മമ്പരക്കാതുള്ളനീരാജനാദിയുംചെയ്താർ ഭാസ്ക്കരാത്മജാത്മജൻഭാഗ്യവാൻപിന്നെപ്പരം ശ്ലാഘ്യരായീടുംയദുശ്രേഷ്ഠരെയഥാവിധി പുഷ്ക്കരേക്ഷണനാകുംതമ്പുരാനോടുകൂടി സല്ക്കരിച്ചനർഘമാംരത്നമന്ദിരംതോറും സമ്പൂജിച്ചിരുത്തിനാനവ്വണ്ണംതദന്തരെ സംഭാവിച്ചലംഘ്യമാംകുന്തിതൻനിയോഗത്താൽ കേവലംപാഞ്ചാലിയുംമാധവിതാനുംകൂടി ദേവകിദേവ്യാദികസ്ത്രീജനങ്ങളെയെല്ലാം സല്ക്കരിച്ചിരുത്തിനാരേവരുംമഹാരസ മുൾക്കർന്നേറ്റംവിളങ്ങീടിനാരിതിന്മദ്ധ്യെ ധർമ്മമന്ദിരതിങ്കലുണ്ടായിവിശേഷമൊ ന്നെന്മഹീപതെ!മഹാവിസ്മയമെന്നേവേണ്ടു വമ്പനാംരാജാവനുസാല്വകൻമഹാവീരൻ മുമ്പുതൻഭ്രാതാവാകുംസാല്വനെരണാങ്കണെ കൊന്നശത്രുവായുള്ളകൊണ്ടൽവർണ്ണനെക്കുറി ച്ചുന്നതക്രുധാവസ്ക്കുന്നവൻമടിയ്ക്കാതെ തന്നുടെമഹത്തായസൈന്യസന്ദോഹത്തോടും വന്നുടൻവിചിന്തിതനായുള്ളകാർവർണ്ണനെ തത്രകണ്ടന്തർമ്മോദംകൈക്കൊണ്ടശേഷംനേരെ സത്രകർമ്മത്തിന്നുള്ളസൈന്ധവേന്ദ്രനെക്കണ്ടു

ഞാനടുത്തീയശ്വത്തെകൈക്കലിങ്ങടക്കിയാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/251&oldid=161106" എന്ന താളിൽനിന്ന് ശേഖരിച്ചത്