താൾ:Jaimini Aswamadham Kilippattul 1921.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് .237.

പത്തിവ്യന്ദവുംചേർന്നവമ്പടക്കൂട്ടത്തോടും സിദ്ധിയെവരുത്തീടുംശ്രീകൃഷ്ണമൂർത്തിയോടും സർവ്വസജ്ജനത്തോടുമർജ്ജുനൻമാദ്രീസുതർ യെവ്വേനാശേപാർവ്വീശ്വരൻമുമ്പായുള്ളവരോടും ബന്ധുംന്മാരായ് മററുമുററുകൂടീടുംസുഹൃൽ ബന്ധുസന്ദോഹത്തോടുമൊന്നിച്ചുമുമ്പിൽതന്നെ ശുദ്ധചാമരങ്ങൾതൊട്ടുള്ളലങ്കാരങ്ങളോ ടൊത്തദിവൃനായുള്ളോരദ്ധ്വരഹയേന്ദ്രനെ സത്വരംനടത്തിച്ചുസാദരംപുറപ്പെട്ടു തദ്ധരാതലാകുലുങ്ങുനാമാറതിൽകൂടെ കുന്തിഗാന്ധാരികൃഷ്ണസന്നിദ്ധ്യാലണിഞ്ഞുള്ള ദന്തിനീദതികൃഷ്ണാമാധവീപ്രഭാവതീ ചിന്തിതംപോലെചമഞ്ഞുള്ളമററസംഖ്യസീ മന്തിനീജനങ്ങളീക്കൂട്ടവുംപുറപ്പട്ടു ശംഖങ്ങളൂതീഭൂരിശബ്ദങ്ങൾപൊങ്ങുംഭേരീ സംഘങ്ങൾകൊട്ടിവാദിത്രാദിയുംമുഴങ്ങവെ മർദ്ദിച്ചുമേലേശൃംഗകാഹളാരവങ്ങളും വർദ്ദിച്ചുകാലേവേണുവീണാസംരാവങ്ങളും ചിത്തകല്പിതംപോലെഗായകവ്രജംപാടി വർത്തകവ്രജാരസസർവ്വവുംനടിച്ചാടി സുതമാഗധാദികളേവരുംസമംകൂടി സ്ഫീതകീർത്തനംതകർത്തേറുമാനന്ദംതേടി ചാട്ടവുംമറിച്ചിലുംതൊട്ടുള്ളതെല്ലാംകൂടി ശ്രേഷ്ഠരാമഭ്യാസികൾചേരുമഭ്യാസംകാട്ടി വാട്ടമെന്നിയേപലരൊന്നിച്ചുഘോഷിച്ചാർത്തു കാഷ്ഠകൾക്കെല്ലാംവല്ലാതുള്ളൊരുകമ്പംചേർത്തു ചീത്തഹർഷത്തോടേവമേവരുംതരംപോലെ കീർത്തനീയമാംതൊഴിൽകാണിച്ചുമേലേമേലേ

പാർത്തലംഞെട്ടുന്നമാറുണ്ടായകോലാഹലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/243&oldid=161098" എന്ന താളിൽനിന്ന് ശേഖരിച്ചത്