128 അശ്വമേധം.
ഭദ്രമാംനീരാജനംമുവ്വർക്കുംകഴിച്ചപി
മ്പത്രനിന്നല്പംപറഞ്ഞീടിനാൾപതുക്കവെ
വത്സകർണ്ണജധർമ്മാവാസനീജയിച്ചാലും
ത്വത്സമൻമഹാധന്ന്യൻദുദുർല്ലഭൻധരാതലേ
മൽഗളശ്ലഥംസൂത്രംമംഗളംവീഴുംമുമ്പെ
നിഷ്കളങ്കംനിയങ്ങുസുസ്ഥിരംനിർത്തീടിനാൻ
പൃത്ഥ്വിയിൽചിരായുഷ്മാനാകതേനാകത്തിലും
വൃദ്ധിയോടെത്തീടുന്നകീർത്തിയുംഭവിയ്ക്കട്ടെ
ഇത്ഥമുള്ളാശീർവാദംചെയ്തിങ്ങുവാങ്ങീടിനാ
ളുത്തമാംഗിയാംദേവിയന്നേരംനരേശ്വരൻ
ബന്ധുക്കളോടുംചേർന്നുകൌന്തേയൻമുതല്ക്കുള്ള
സന്തുഷ്ടചിത്തന്മാരാംമൂന്നുപേരെയുംക്രമാൽ
മണ്ഡിതസ്ഥലത്തുടെമാർഗ്ഗവുംകാട്ടികാട്ടി.
മന്ദിരംനയിയ്ക്കുവാൻകൊണ്ടിങ്ങുപോന്നീടിനാൻ
മുഗ്ദ്ധകന്യകാവലീമുക്തകളാകുംമലർ
മുക്തകൾക്കില്ലാകണക്കായവമേലേമേലേ
തത്രവീഴുന്നുപാർത്ഥകീർത്തിഗൌരത്വംകണ്ടു
സത്രപംമോഹിച്ചനക്ഷത്രങ്ങൾപോലെതദാ
വന്ദിമാഗധാദികൾവർണ്ണനങ്ങളുംമഹാ
നന്ദിവർദ്ധിയ്ക്കുംവേശ്യാനർത്തനോത്സവങ്ങളും
നെഞ്ചകംകുളുർക്കുന്നസംഗീതതാളങ്ങളും
പഞ്ചവാദ്യാരാവങ്ങൾതൊട്ടുള്ളഘോഷങ്ങളും
എത്രയുംമുഴങ്ങുമാറുണ്ടായിയീസൌധങ്ങളി
ലത്രയുംകേറിത്തിരക്കീടുന്നപൌരസ്ത്രീകൾ
കുർന്തളക്കരിച്ചണ്ടിമാലയാൽചുറ്റപ്പെട്ടു
ചന്തമേറീടുംകടാക്ഷാളികേളിയോടൊത്തു
ബന്ധുരങ്ങളാംമുഖാബ്ജങ്ങളെഗവാക്ഷങ്ങൾ
ക്കന്തരങ്ങളിൽകൂടിക്കാണിച്ചുനോക്കീടിനാർ
ഘോഷമെല്ലാമേകണ്ടുംകൊണ്ടകംപ്രവേശച്ച
16 *

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.