താൾ:Jaimini Aswamadham Kilippattul 1921.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

127 കിളിപ്പാട്ട്.
നിഷ്കളങ്കമീവരുംഭീമനാംനൃപേന്ദ്രനേ മംഗലംവരുന്നനീരാജനംചെയ്തീടേണ മങ്ങലംവാദ്യാദിഘോഷങ്ങളെവളർക്കേണം എന്നയയ്ക്കയാലവരപ്പൊഴേമുതിർന്നങ്ങു ചെന്നണഞ്ഞനേകവസ്തുക്കൾകൊണ്ടതിദ്രുതം സ്വർഗ്ഗസന്നിഭംപുരംഭംഗിയോടലംങ്കരി ച്ചൊക്കവേയൊരുക്കിനിന്നീടിനാരതിന്മദ്ധ്യേ അർക്കനുംശശാങ്കനുമഗ്നിയുംകണക്കിനു ള്ളർഘഹീനാഭന്മാരാംഭീമാദിവീരന്മാരെ സല്ക്കരിച്ചുടൻനൃപൻഭംഗിയിൽചമഞ്ഞുള്ള സല്ക്കരിത്രയത്തിന്റെകണ്ഠങ്ങൾതോറുംകേറ്റി തമ്പുരത്തിന്നായ്ക്കൊണ്ടുമെല്ലവേപുറപ്പെട്ടു മുമ്പുറത്തകമ്പടിയ്ക്കൊത്തതത്ഭടന്മാരും കുംഭരമ്യത്വംപൂണ്ടുള്ളാനതേരശ്വങ്ങളും വമ്പറക്കൊട്ടുംമറ്റുമാനന്ദവാദ്യങ്ങളും ശംഖശബ്ദവുംമന്ത്രിപുത്രബാന്ധവന്മാരു മങ്കരിച്ചീടുംസിംഹദ്ധ്വാനാദിനാദങ്ങളും വിസ്തരിക്കാമല്ലകോലാഹലംനനാരൂപ മിത്തരംപൂരാങ്കണദ്വാരിചെന്നനന്തരം മന്ദമങ്ങിറങ്ങിനാരേവരുംതദാമുദാ സുന്ദരീനരേന്ദ്രന്റെപത്നിയാംപ്രഭാവതീ ചഞ്ചലംവെടിഞ്ഞുള്ളകർപ്പൂരദീപംശിഖാ പഞ്ചകോജ്വലംസ്വർണ്ണഭാജനേസമർപ്പിതം ഹസ്തയുഗ്മംകൊണ്ടെടുത്തങ്ങിനെചമഞ്ഞുള്ള മത്തകാശിനീവൃന്ദയുക്തമായ്മന്ദംമന്ദം ശിഞ്ജിതംപൊഴിച്ചുംകൊണ്ടങ്ങുചെന്നുടൻമനോ രഞ്ജിതാദരത്തോടുംഭീമസേനനെനോക്കി മങ്കമാർവളർക്കുന്നവായ്ക്കുരൽഘോഷത്തോടും

ശംഖവാദിത്രസ്വസ്തിവാചകാഘോഷത്തോടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/133&oldid=161076" എന്ന താളിൽനിന്ന് ശേഖരിച്ചത്