119 കിളിപ്പാട്ട്
മെയ്യിന്റെസന്ധിബന്ധംപൊട്ടുമാറിടിയ്ക്കയും
നിയ്യെന്റെനേരാളല്ലെന്നെത്രയുംചൊടിയ്ക്കയും
തിയ്യിന്റെചൂടുണ്ടാകുംമട്ടിലിട്ടടിയ്ക്കയും
കയ്ക്കലായ് വരുംകാലുംകയ്യുമൊന്നൊടിയ്ക്കയും
പുഷ്കലാരാവംകൂട്ടിപ്പല്ലുകൾകടിയ്ക്കയും
മുഷ്കുവന്നുദിയ്ക്കുന്നതപ്പൊഴെമുടിയ്ക്കയു
മുൾക്കുമാലുദിയ്ക്കുമാറെല്ലുകൾപൊടിയ്ക്കയും
കുത്തിയുംമുഖങ്ങളിൽകൂർത്തകൈനഖങ്ങൾകൊ
ണ്ടെത്തിയുള്ളിടുംതോറുമെത്രയുംപിളർക്കയും
ചുട്ടശോണിതംചാടിപ്പിയ്ക്കയുംവലിച്ചിഴെ
ച്ചിട്ടസഹ്യയാംവപുശ്രാന്തിയെവളർക്കയും
തങ്ങളിൽസമംചെയ്തുനോക്കിനാരല്പംനേരം
സംഗരശ്രമംകൊണ്ടുസങ്കടംവർദ്ധിച്ചുടൻ
ചിത്തബോധവുംമറഞ്ഞാരണ്ടുപേരുംമറി
ഞ്ഞസ്ഥലത്തിങ്കൽപതിച്ചീടിനാരത്രാന്തരേ
കർണ്ണജൻമോഹംതെളിഞ്ഞേറ്റുടൻമനക്കാമ്പി
ലണ്ഡജദ്ധ്വദ്ധ്യാനംചെയ്തുചൈതന്യംനേടി
കല്ലെറിഞ്ഞുണർത്തിയേറ്റുള്ളശാർദ്ദൂലംപോലെ
ചൊല്ലെഴുംശൗര്യംകൊണ്ടുശോഭിച്ചുകോപിച്ചുടൻ
ചൊല്ലെഴുംശൗര്യംകൊണ്ടുശോഭിച്ചുകോപിച്ചുടൻ
തന്നുടെചാപംഗ്രഹിച്ചാർത്തുടുത്തീടുംനേരം
നിന്നുനേർത്തീടുംയൗവനാശ്വഭൂപനെനോക്കി
നല്ലതഞ്ചത്തിൽതൊടുത്താകർണ്ണംവലിച്ചുള്ള
ഭല്ലപഞ്ചകംപ്രാണവഞ്ചകംപ്രയോഗിച്ചാൻ
ചട്ടറ്റവണ്ണംദുർന്നിവാരമായ് ചെന്നിട്ടതു
ചട്ടയ്ക്കുഭംഗംവന്നമാർത്തട്ടിൽതറയ്ക്കയാൽ
ഛിന്നസൂതാശ്വസ്യന്ദനാദിയായ് മൂർഛിച്ചങ്ങു
മന്നവൻമറിഞ്ഞുഭൂമണ്ഡലേവീണീടിനാൻ
ചീർത്തകാറ്റടികൊണ്ടുള്ളാർത്തയാംരംഭയ്ക്കുനേ
രാത്തവൈകല്യംവീണപാർത്ഥിവൻമഹാകുല്യൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.