115 കിളിപ്പാട്ട്
പ്പല്ലുകളേറ്റംകൊഴിഞ്ഞുള്ളവരണാങ്കണേ
ചൊല്ലെഴുംഭടൌഘധമ്മില്ലവിച്യുതങ്ങളാം
മുല്ലമൊട്ടുകൾക്കുതുല്ല്യങ്ങളായ്ക്കാണപ്പെട്ടു
സാരങ്ങളായിട്ടുള്ളഹാരങ്ങൾഭിന്നങ്ങളായ്
താരങ്ങൾപോലെകാന്തിപൂരങ്ങളോടുംവീണു
എണ്ണങ്ങൾകൂടാതറ്റുവീണുമിന്നീടുംപല
വർണ്ണങ്ങളായിട്ടുള്ളഭൂഷണോപലങ്ങളെ
തിങ്കളർക്കാംശങ്ങളെപ്പോലെയുംതിളങ്ങുന്ന
ചെങ്കനൽകണങ്ങളെപ്പോലെയുംകാണായഹോ
വെണ്മഴുക്കളുംകാർമുകേഷുവാൾചർമ്മങ്ങളും
വർമ്മതൂണീരങ്ങളുംനിർമ്മലാംബരങ്ങളും
ഭംഗമേറ്റീടാതെയുംഭഗ്നങ്ങളായുംതെറി
ച്ചങ്ങടൽക്കളംതോറുംഭംഗിയിൽപതിച്ചല്ലൊ
മണ്ഡിതങ്ങളാംമണിസ്യന്ദനദ്ധ്വജങ്ങളും
ഖണ്ഡിതങ്ങളായ് വീണുമേല്ക്കുമേലിതൊക്കവേ
വീണുവീണടല്ക്കളംകാണുകിൽസമ്പൂർണ്ണമാ
യ്ക്കേണുകേണസംഖ്യമാംമാനുഷപ്പടകൂട്ടം
രേണുഭൂതത്വംകൊണ്ടുതാണുചോരയിൽപിന്നെ
വാണുകൊള്ളുവാൻപോയിവാനുലോകവുംപുക്കു
മത്തഹസ്തികൾക്കുള്ളമസ്തകസ്ഥലങ്ങളു
മത്തലുണ്ടാക്കുംമഹാമർദ്ദനംഭവിയ്ക്കയാൽ
മുത്തുതിർന്നീടുംവണ്ണംഭിന്നങ്ങളായിട്ടവ
ചത്തുവീണതിന്നൊരുസംഖ്യയില്ലെന്നേവേണ്ടു
ചരിഞ്ഞുംകടുഞ്ചോരചൊരിഞ്ഞുംപാഞ്ഞുംമനം
കരിഞ്ഞുംമുഴങ്ങവേകരഞ്ഞുംകരീന്ദ്രന്മാർ
മറിഞ്ഞുംവീഴുംവീധൌപതിഞ്ഞുംചുവട്ടിലാ
യരഞ്ഞുംശരീരങ്ങൾചതഞ്ഞുംപദാതികൾ
കുറഞ്ഞൊന്നല്ലയല്ലൊമുടിഞ്ഞുപോയതയ്യൊ
പറഞ്ഞെന്നാലിക്കഥയൊടുങ്ങില്ലതിന്മദ്ധ്യേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.