താൾ:Jaimini Aswamadham Kilippattul 1921.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

113 കിളിപ്പാട്ട്
മദ്രികന്ദരേനിന്നുശത്രൂസൈന്യത്തിൽചാടി വത്സനെമോചിപ്പിച്ചുകൊള്ളുവാൻകരുത്തോടും തത്സമീപത്തിൽചെന്നാനന്നേരംവൃഷദ്ധ്വജൻ വിട്ടവജ്രാസ്ത്രംകൊണ്ടുപർവതംനശിപ്പിച്ചു രുഷ്ടനായടുക്കുന്നഭീമസേനനെനോക്കി നില്ക്കുകെന്നുണർത്തിച്ചുചക്രമൊന്നെടുത്തിട്ടു നിർഗ്ഗമിച്ചരിപ്രമുക്തങ്ങളാംശരങ്ങളെ എണ്മണിപ്രായംമുറിച്ചാക്രമംതുടങ്ങിനാൻ കണ്മണിഭ്രമംകയ്ക്കൊണ്ടപ്പോഴെനൃപോത്തമൻ ശക്രവിക്രമാഢ്യനവ്യഗ്രമുഗ്രമായ്ക്കണ്ട ചക്രവുംമുറിച്ചവൻചാപമേന്തീടുംമുമ്പിൽ ‌‌ ഭല്ലമൊന്നെടുത്തെയ്താനായതൌദ്ധത്യത്തോടും ഫുല്ലമാംതേജസ്സോടുംചെന്നുബാലോരസ്ഥലം നിർഭിണ്ണമാക്കിക്കടുഞ്ചോരയെച്ചാടിയ്ക്കയാൽ നില്പിന്നുമാകെന്നായിട്ടുങ്ങിനെതളർന്നവൻ വന്നമോഹത്താലങ്ങുവീണുപോയ് മരിച്ചപോ ലെന്നനേരമേമറുപക്ഷക്കാരാർത്തീടിനാർ ബലിയെന്നുള്ളപേരുംവിളിയുംപൂണ്ടബാലൻ വലിയച്ഛനായുള്ളയമരാട്ടിനെത്തന്നെ അവലോകിച്ചുസേവിച്ചവിടെവാണീടുവാ നവലേപവുംവെടിഞ്ഞധുനാപോയീടിനാൻ രണമാടുവാൻകൊതിച്ചിനിമറ്റുള്ളകൂട്ട രണകില്ലകംപകച്ചവരങ്ങോടീടുമേ നമ്മുടെനൃപൻജയംപ്രാപിച്ചാനെന്നീവണ്ണം സമ്മുഖന്മാരായ് നിന്നുനൃത്തവുംതുടങ്ങിനാർ വിദ്ധനായ് വൃഷദ്ധ്വജൻവീണുപോയതുകണ്ടും മത്തമാമരിക്കൂട്ടമാർക്കുന്നഘോഷംകേട്ടും സന്താപകോപങ്ങൾകൊണ്ടന്ധനായ് വൃകോദര

നെന്താവതയ്യൊകഷ്ടംകഷ്ടമീവൃഷദ്ധ്വജൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/119&oldid=161065" എന്ന താളിൽനിന്ന് ശേഖരിച്ചത്