ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട് 549
ഖദ്യോതമണ്ഡലംപൂക്കുമറഞ്ഞിതു
ശർവ്വനീശാനൻ നിശാനാഥശേഖരൻ
സർവ്വഭക്താഭയംനൽകുന്നതമ്പുരാൻ
തൃക്കയ്യുകൊണ്ടാവിശിഷ്ടമാംമസ്തകം
തക്കത്തിലങ്ങുപരിഗ്രഹിച്ചപ്പൊഴെ
വെണ്മന്ദഹാസംകലർന്നുസന്തോഷിച്ചു
തൻമുണ്ഡമാലയിൽകോർത്തുപാർത്തീടിനാൻ
ഈദൃശംവൃത്തംവിചിത്രംസുദുർല്ലഭം
സാദരംചിന്തിയ്ക്കഭാരതോത്തംസമെ
ശ്രീവാസുദേവന്റെവാത്സല്യശക്തിയും
സേവാകരത്രാണകൃത്യനൈപുണ്യവും
ചൊല്ലുകുടുംസുധന്ന്വാവിന്റെപുണ്യവും
കില്ലഃതടാതുള്ളഭക്തിസാൽഗുണ്യവും
വാക്കുകൊണ്ടുംമനംകെണ്ടുംഗണിയ്ക്കുവാ
നാർക്കുമാമല്ലമല്ലാതെയാമീശ്വരൻ
തോല്ക്കുവാനായിത്തുടങ്ങുന്നപാർത്ഥനെ
കാക്കുവാനെന്നുള്ളകൈതവംകയ്ക്കൊണ്ടു
വ്യക്തംപുരസ്ഥലത്തിൽ പ്രകാശിച്ചതും
ഭക്തൻസുധന്ന്വാവുകണ്ടുസംഭാവിച്ച
ബ്രഹ്മഃബാധംപൂണ്ടുദേഹംവെടിഞ്ഞിട്ടു
ചിന്മയൻനിന്തിരുമെയ്യോടുചേർന്നതും
ചിത്രമോർത്താലിച്ചരിത്രംധരിത്രിയിൽ
കുത്രസിദ്ധിയ്ക്കുന്നതത്രധാത്രീപതെ
ഭക്തിപൂർവ്വംശ്രവിച്ചാലുംകഥാശേഷ
മിത്തരംധന്ന്യനാകംസുധന്ന്വാസുധി
ശക്തിയേറീടുംകിരീടിബാണംകൊണ്ടു
ചത്തശേഷംരോഷവിദ്വേഷപൂർവ്വകം
തത്സോദരൻ മഹാധീരൻ മഹാശുര
നുത്സാഹശീലനത്യുഗ്രൻപരന്തപൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.