താൾ:Jaimineeaswamedham 2 part.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 874 അശ്വമേധം
സുവർണ്ണാതിക്രമംകൊണ്ടൊടുങ്ങുംപന്നഗങ്ങ
ളവർണ്ണാകാന്തൻതന്നെഭജിയ്ക്കമൂലംപുരാ
മൃകണ്ഡ്വാത്മജനാകുംമുനിയ്ക്കുള്ലപായംതീ
ർത്തഖണ്ഡായുസ്സുതന്നെകൊടുത്തമഹേശ്വരൻ
തന്നലങ്കാരങ്ങളാംപന്നഗോത്തമന്മാർക്കാ
യുന്നതപ്രസാദേനനൾകിനാനീരത്നത്തെ
സർപ്പവീരന്മാരിതുകൊണ്ടുസന്തോഷത്തോടു
മെപ്പൊഴുംമൃതന്മാരെജീവിപ്പിച്ചിരിയ്ക്കുന്നു
തത്രചെന്നാരീരത്നംകൊണ്ടിങ്ങുപോന്നീടുവാൻ
പുത്രപാർത്ഥന്നായവർനൾകുന്നതല്ലാദൃഢം
നിഷ്ഫലപ്രായംതന്നെ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഞാൻകണ്ടൊരുപായവു
മിപ്പൊളെന്നായീകഷ്ടമെന്തിനിച്ചെയ്കീടേണ്ടു
മരിയ്ക്കതന്നെനല്ലുനമുക്കെല്ലാർക്കുംജീവി
ച്ചിരിയ്ക്കവേണമെന്നല്ലനയ്ക്കുകമാരക
കുന്തിയാംമാതാവിപ്പോൾവന്നീടുമെന്നാലേതും
പന്തിയാകില്ലഭർത്തൃഹന്തിയാമെന്നെക്കാണും
എങ്ങിനെഭുജംഗിയായുള്ളഞാൻനേരേന ല്ക്കു
മെങ്ങിനെപൊറക്കുംഞാൻലജ്ജയുംസന്താപവും
പന്നഗീഗിരംകേട്ടുപാർത്ഥനന്ദനൻബലോ
ല്പന്നകീർത്തിമാനാർത്തിഹീനനായണർത്ത നാൻ
ദന്ദശൂകേന്ദ്രാത്മാജേദേവിനമ്മൾക്കീവണ്ണം
വന്നശോകത്ത ന്നൊരുശാന്തിയുണ്ടാവാറായി
സത്യമിക്കാർയ്യംസാദ്ധ്യംസാദ്ധ്വിഹാമരിയ്ക്കുവാ
നദ്യമിക്കാതങ്ങുറച്ചല്പമൊന്നിരിയ്ക്കേണം
സർപ്പജാതികൾക്കെത്രമാത്രമുണ്ടാകുംബല
മല്പവീർയ്യന്മാരതിപ്രാകൃതന്മാരാമവർ
ക്രുദ്ധനായടുക്കുമെൻവിക്രമംതടുക്കുമൊ
ശക്തനാംഞാനിന്നർജ്ജുനാന്തകൻപരന്തപൻ
ജഹ്മഗന്മാരായവർതങ്ങടെവിഷംകൊണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/364&oldid=160922" എന്ന താളിൽനിന്ന് ശേഖരിച്ചത്