<poem>
കിളിപ്പാട്ട് 759
രാമഭദ്രാംഗഛായപൂണ്ടുനേത്രങ്ങൾക്കഭി രാമനായ്ക്കണ്ടിട്ടുമുണ്ടായോരൌത്സുകത്തോടെ കാണിയുംവൈകീടാതെതേരിൽനിന്നിറങ്ങീട്ടു പാണിയുഗ്മംകൊണ്ടെടുത്തങ്ങെന്നേൽപ്പിച്ചുടൻ പാനീയമേററംകളുർത്തുള്ളതിപ്പൊഴെനിങ്ങ ളാനീയമന്ദംകഴകിപ്പനീക്കിശോരാംഗം എന്നുനിർദ്ദിഷ്ടന്മാരായ്‌വന്നസേവകർബാലൻ തന്നുടെകളേബരംശീതളോദകത്താലെ രക്തകർദ്ദമാദികളൊക്കവെകളഞ്ഞുസം സിക്തമാക്കിനാരുണർത്തിലയെന്നിരിയ്ക്കിലും ജീവനംപോയീലിവനെന്നുറച്ചവന്തന്നെ പ്പാവനസ്വഭാവനാംശത്രുഘ്നൻമഹാമതി തന്നുടെതേരിൽകേററിക്കൊണ്ടങ്ങുംപോയീടിനാൻ മൂന്നുമേതുരംഗത്തെവിട്ടുവാഹിനിയോടും ജനമേജയൻനൃപനിടയിൽസുഖംതേടും മനമേന്തിക്കൊണ്ടകമലിയുംചോദ്യംചെയ്തു മുനിപുംഗവചിത്രംരഘുസോദരൻവീരൻ തനിയെപോരിന്നേററലവനെപ്പിടിച്ചുടൻ കൊണ്ടുപോയനന്തരമെങ്ങിനെമഹാരണം രണ്ടുഭാഗവുംകയർത്തുണ്ടായീസുദാരുണം എവിടെപ്പോയീകുശനവനീയവസ്ഥയി ലിവിടെലവൻപരാജിതനായതുംമററും എങ്ങിനെയറിഞ്ഞീലാസീതയായിടുംമാതാ വിങ്ങിനിയ്ക്കശേഷവുംകേൾക്കുവാൻകുതൂഹലം സുകൃതപ്രഭംമുനെകുശസൽക്കഥാമൃതം സകൃപംവിസ്തരിച്ചിങ്ങരുളിച്ചെയ്യേണമെ അരുളിച്ചെയ്തീടിനാനമലൻമുനീശ്വര നരുതെന്നുണ്ടോനമുക്കതിനങ്ങിനെതന്നെ വിസ്തരിച്ചോതാംസീതാപുത്രവൃത്താന്തംകേട്ടാ
,/poem>
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.