622 അശ്വമേധം
മുമ്പ്രകോൻനന്ദനൻതന്നെയുംവീക്ഷിച്ചു
ദുർഗ്ഗാഭഗവതിപോലെനിന്നീടിനാ
ളക്കാലമർജ്ജുനൻവിഖ്യാതവിക്രമൻ
വൃത്തമെല്ലാമറിഞ്ഞല്പംകയർത്തങ്ങു
മത്തനായ്സൈനികന്മാരുമായങ്ങിനെ
വെക്കാരണസ്ഥലംപൂക്കുനോക്കുംനേര
മുൾക്കമ്പമെന്നിയെയുദ്ധമാടീടുവാൻ
ചൊൽക്കൊണ്ടവണ്ണംമുതൃന്നുമുഷ്ക്കുൾക്കൊണ്ടു
നിൽക്കുന്നപെൺചമൂവർഗ്ഗങ്ങളേക്കണ്ടു
നിസ്സാരമാണിവർക്കുള്ളോരുവീര്യമെ
ന്നുത്സാഹഹീനനായ് നിന്നുപോയപ്പൊഴെ
നേരിട്ടണഞ്ഞുകിരീടിയെനാരികൾ
പോരിന്നുതട്ടിവിളിച്ചുചൊല്ലീടിനാർ
വമ്പർചൂടുംമൗലിരത്നമെചൊല്ക്കൊണ്ടൊ
രുമ്പർകോൻപൂത്രനെത്രഭവാനെങ്കിലോ
സ്വസ്ഥനായ് നില്ക്കുന്നതെന്തിന്നുവില്ലെടു
ത്തസ്തശങ്കംനല്ലസംഗരംചെയ്തെടൊ
പോരുമെന്നാകിലീഞങ്ങടെപോർമദം
തീരുമാറസ്ത്രംപ്രയോഗിയ്ക്കുകിങ്ങിനെ
ഭീരുഭാവംഭവാനൊക്കില്ലചൊൽക്കൊണ്ട
പേരുപാഴിൽകളഞ്ഞാലതുനല്ലതോ
എന്നുചൊല്ലിച്ചുഴന്നീടിനാരന്നേര
മിന്ദ്രപുത്രൻമഹാവീരചൂഡാമണി
എന്നേവിചിത്രമേനന്നുനന്നിത്തരം
സന്ദേഹഹീനമീക്കാണുംവധൂഗണം
വന്നെതൃത്താഹവംചെയ് വാൻവിജൈത്രനാ
മെന്നെയുണ്ടെല്ലോവിളിയ്ക്കുന്നുദൈവമേ
എന്തിവർക്കുള്ളവീര്യംഞാനെതൃക്കുകിൽ
പിന്തിരിഞ്ഞോടുമെന്നുള്ളതോനിർണ്ണയം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.