എന്താണു താൽപൎയ്യം എന്നു കേൾക്കട്ടെ” എന്നു ദശരഥൻ പറഞ്ഞു.
ഇതുകേട്ട രാജ്ഞി പറഞ്ഞു, “രാമൻ പതിനാലു കൊല്ലം കാട്ടിൽ പാൎക്കെണം . ഇതു ഒന്നാം വരം. ഇപ്പോൾ രാമന്റെ അഭിഷേകത്തിന്നു് ഒരുക്കിയ സാമഗ്രികൾ കൊണ്ട് ഭരതനെ രാജാവായി അഭിഷേകം ചെയ്യണം. ഇതു രണ്ടാം വരം.”
കൈകേയിയുടെ വാക്കു രാജാവിന്നു ശല്യമായി ഹൃദയത്തിൽ തറച്ചു. എന്താണു നിവൃത്തി? ഭാൎയ്യക്കു കൊടുത്ത വാക്കു മാറ്റി നടക്കാമോ? അതു രജാവിന്റെ ഗൌരവത്തിനു പോരായ്കയാൽ ഒട്ടും പാടില്ല. രാജാവു രാമനെ വരുത്തി താൻ കൈകേയിക്കു കൊടുത്ത വരങ്ങളെക്കുറിച്ചു സംസാരിച്ചു. അച്ഛന്റെ ഇഷ്ടത്തെ ബഹുമാനിച്ചു നടക്കുന്നതു തന്റെ മുറയാകുന്നു എന്നു രാമന്നു നല്ലവണ്ണം അറിയാമായിരുന്നു. അതു കൊണ്ടു രാമന്നു ചിറ്റമ്മയോടു വെറുപ്പ് അശേഷം തോന്നിയില്ല. അദ്ദേഹം അച്ഛനെ ആശ്വസിപ്പിച്ചു സത്യം രക്ഷിക്കെണമെന്നു അച്ഛനോടു യാചിച്ചു. പിതാവിന്റെ ആജ്ഞയെ തലയിൽ വഹിച്ചും കൊണ്ടു സന്തോഷത്തോടെ താൻ കാട്ടിലേക്കു പുറപ്പെടുമെന്നു രാമൻ ബോധിപ്പിച്ചു.
പിന്നെ രാമൻ അവിടുന്നു കൊട്ടാരത്തിൽ ചെന്നു സീതയെക്കണ്ടു നടന്ന വിവിരങ്ങൾ കേൾപ്പിച്ചു. “ഞാൻ കാട്ടിൽ വാഴേണമെന്നാണു താതാജ്ഞ. അതിനെ നടത്തുവാൻ ഞാൻ പോകയാണ്” എന്നു രാമൻ പറഞ്ഞു.
ശ്വശുരന്റെ ആജ്ഞയെ നടത്തുവാൻ കാട്ടിൽ പോയാൽ അനുഭവിക്കേണ്ടുന്ന സങ്കടങ്ങൾ ഓൎത്തു സീത മുഷി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |