അയക്കാതിരിപ്പാൻ നിവൃത്തിയില്ലെന്നു കണ്ടു പ്രിയപുത്രനെ വിട്ടു നിൽക്കേണ്ടി വന്നുവല്ലോ എന്നു വ്യസനിച്ചു. തന്റെ വാക്കു സത്യമാക്കാൻ തീൎച്ചയാക്കി രാമനേയും ലക്ഷ്മണനേയും മഹൎഷിയെ ഭരമേൽപ്പിച്ചു. മൂവരും ഉടനെ യാത്രയായി. അവർ കാട്ടിൽ കാൽനടയായി നടന്നു. പല കുന്നുകളും പുഴകളും ആറുകളും കടക്കേണ്ടി വന്നു. ഒടുക്കം ഒരു വങ്കാട്ടിൽ എത്തി. അവിടെ ഉണ്ടായിരുന്ന വിശ്വാമിത്രന്റെ ആശ്രമത്തെക്കണ്ടു. ആ കാട്ടിൽ രാമലക്ഷ്മണന്മാർ രാക്ഷസരുമായി ഘോരയുദ്ധം ചെയ്തു രണ്ടുപേരെ കൊന്നു. വിശ്വാമിത്രൻ യാഗം സമ്പൂൎണ്ണമായിക്കഴിക്കയും ചെയ്തു.
വിശ്വാമിത്രൻ ശ്രീരാമന്റെ വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങി. ദേവനായ രാമന്ന് അവനെപ്പോലെ മഹിമയുള്ള കന്യകയാണു ഭാൎയ്യാകേണ്ടത്. അക്കാലത്തു മിഥിലാരാജ്യത്തിൽ മഹാരാജാവായി ജനകൻ വാണിരുന്നു. ഒരു നാൾ ജനകൻ യാഗം ചെയ്യാൻ ഉഴുത വയൽ കാണ്മാൻ ചെന്നിരുന്നു. അപ്പോൾ ഒരു ഉഴവുചാലിൽ ഒരു പെൺപൈതലിനെക്കണ്ടു, രാജാവ് അതിനെ ഭാൎയ്യവശം കൊടുത്തു. ഉഴവുചാലിനു സംസ്കൃതത്തിൽ സീതയെന്നു പറയും. അതു കൊണ്ട് അവർ കുട്ടിക്ക് സീതയെന്നു പേർ വിളിച്ചു. മക്കളില്ലായ്കയാൽ ദമ്പതിമാർ ഈ ശിശുവിനെ പുത്രിയായിപ്പോറ്റി വളർത്തി.
സീത ഒരു രാജകുമാരിക്ക് ഉചിതമായ പല പല വിഷയങ്ങളും പഠിച്ചു. ഇങ്ങനെ കുറെ കൊല്ലങ്ങൾ കഴിഞ്ഞു. സീത വിദ്യയും സൗന്ദര്യവും മനോഗുണങ്ങളും തികഞ്ഞ ഒരു കന്യകയായി വളർന്നു. വാസ്തവത്തിൽ സീത വിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മി തന്നെയയിരുന്നു. വിഷ്ണു രാമനായി ഭൂമിയിൽ അവതരിച്ച ശേഷം ലക്ഷ്മിയും സീത
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |