താൾ:Indiayile Ithihasa Kadhakal.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
ശ്രീരാമന്റെ ഭാൎയ്യ സീതാദേവി

തന്നെ. പ്രജകൾ രാമഭാൎയ്യ അസതിയെന്നു വിചാരിച്ചു. അതുകാരണം അവർ രാജാവിനേയും ദുൎവൃത്തൻ എന്നു വിചാരിക്കും. രാജാവു ദുൎവൃത്തൻ എന്ന വിചാരത്താൽ ജനങ്ങളും ദുഷ്ടരായ്ത്തീരും. രാജാവും ചെയ്തു പ്രജകളും ചെയ്യും. ഈ സംഗതികളിൽ നിന്നു രാമന്റെ കൎത്തവ്യം വെളിവായി. ഭാൎയ്യയും ഭൎത്താവും ഒരു ജീവൻ ആകയാൽ രാമൻ തന്റെ സ്വാൎത്ഥമോ ഭാൎയ്യയുടെ ഹിതമോ വിചാരിക്കരുത്. ഭാൎയ്യ സഹധൎമ്മചാരിണിയാണ്. ഭൎത്താവിന്റെ ഗതി തന്നെ ഭാൎയ്യക്കും. ഭാൎയ്യയെ പീഡിപ്പിക്കുന്ന ഭൎത്താവുതന്നെത്താൻ ദ്ര്യോഹിക്കുന്നു. രാമന്ന് എന്നിൽ അതിരറ്റ പ്രീതിയുള്ളതുകൊണ്ട് ഈ വിയോഗം രാമന്നു ജിവന്മരണം എന്ന് എനിക്കറിയാം.” ഇങ്ങനെ സീത ആശ്വസിച്ചു. തന്റെ വിയോഗത്താൽ ഭൎത്താവിന് അപായം വരാതിരിപാൻ ഭക്തിയുടെ പ്രാർത്ഥിച്ചു.

ഈ ആലോചനയുടെ ശേഷം സീതക്കു തന്റെ കർത്തവ്യം എന്തെന്നു ബോധിച്ചു. ഭൎത്താവിന്റെ ഇഷ്ടത്തിന്നു വിരോധമായി നടക്കരുത്. പിറുപിറുക്കയോ അദ്ദേഹത്തെ ഉപദ്രവിക്കയൊ ചെയ്യരുത്. സ്വസ്ഥമനസ്സോടെ ദുഃഖം സഹിക്കേണം. വിഷണ്ണമായ രാമഹൃദയത്തെ തന്റെ ശോകത്താത് വേദനപ്പെടുത്തരുത്. വാല്മീകിമഹൎഷിയുടെ ആശ്രമത്തിനു സമീപം അയച്ചതുകൊണ്ട് അദ്ദേഹം പിതാവെന്ന പോലെ തന്നെ രക്ഷിക്കും എന്ന് സീത അറിഞ്ഞു രാമന്റെ സ്നേഹത്തെ ബഹുമാനിച്ചു.

ശ്രീരാമനെ അറിയിപ്പാനായിലക്ഷ്മണനോടു സീത ഇങ്ങനെ പറഞ്ഞു. “അങ്ങുന്ന് എന്നെക്കുറിച്ച് അധികം വ്യസനിക്കരുതെ. പ്രജാരഞ്ജനം അങ്ങയുടെ കുല






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/31&oldid=216454" എന്ന താളിൽനിന്ന് ശേഖരിച്ചത്